ജോസ് കെ. മാണി കുലംകുത്തിയെന്ന് പാലാ നഗരത്തില്‍ സി.പി.എം പോസ്റ്ററുകള്‍

For full experience, Download our mobile application:
Get it on Google Play

പാലാ : കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പാലാ നഗരത്തിലാണ് ജോസ് കെ. മാണി കുലംകുത്തി ആണെന്ന് ആരോപിക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സേവ് സി.പി.എം ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ തയ്യാറാക്കിയിട്ടുള്ളത്.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാലാ നഗരസഭയില്‍ സി.പി.എം-കേരള കോണ്‍ഗ്രസ് എം കൗണ്‍സിലര്‍മാര്‍ ഇന്നലെ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ നഗരത്തില്‍ ജോസ് കെ. മാണിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

സി.പി.എം കൗണ്‍സിലര്‍ അഡ്വ. ബിനു പുളിക്കക്കണ്ടവും കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ ബൈജു കൊല്ലംപറമ്പിലുമാണ് കൗണ്‍സില്‍ യോഗത്തിനിടെ ഏറ്റുമുട്ടിയത്. ആരോഗ്യ സ്ഥിരം സമിതി യോഗത്തില്‍ നഗരത്തിലെ തിയറ്ററിന്റെ ലൈസന്‍സ് പുതുക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. സ്ഥിരം സമിതി അംഗം ബിനു പുളിക്കക്കണ്ടം ഇതില്‍ പങ്കെടുത്തിരുന്നില്ല. യോഗം അറിയിച്ചില്ലെന്ന് ബിനു പറയുമ്പോള്‍ വീട്ടില്‍ കത്ത് നല്‍കിയതായാണ് ബൈജുവിന്റെ  വാദം. കൗണ്‍സില്‍ യോഗം ആരംഭിച്ചയുടന്‍ ഈ വിഷയം ബിനു ഉന്നയിച്ചു. ഒരാളെ പങ്കെടുപ്പിക്കാതെ യോഗം ചേര്‍ന്നാല്‍ ഒഴിവാക്കപ്പെട്ടയാള്‍ പരാതി ഉന്നയിക്കുന്ന പക്ഷം ആ കമ്മിറ്റിയുടെ തീരുമാനത്തിന് സാധുത ഉണ്ടോയെന്നായിരുന്നു ബിനുവിന്റെ  ചോദ്യം.

ചെയര്‍മാനും സെക്രട്ടറിയും ഒഴുക്കന്‍മട്ടില്‍ മറുപടി പറഞ്ഞു. കൃത്യമായ മറുപടി പറഞ്ഞശേഷം കൗണ്‍സില്‍ യോഗം തുടര്‍ന്നാല്‍ മതിയെന്ന് ബിനു നിലപാടെടുത്തു. ഇതോടെ കൗണ്‍സില്‍ ആദ്യം നടക്കട്ടെയെന്നും ബിനുവിന്റെ ചോദ്യത്തിനുത്തരം അത് കഴിഞ്ഞു മതിയെന്ന വാദവുമായി ബൈജു എഴുന്നേറ്റു.

ബിനുവും ബൈജുവും കസേരയില്‍ നിന്ന് എഴുന്നേറ്റ് നേര്‍ക്കുനേരേയെത്തി. വാക്‌പോര് തുടരുന്നതിനിടെ ബിനു ബൈജുവിന്റെ മുഖത്ത് അടിച്ചു. ബൈജുവും തിരിച്ചടിച്ചു. ഇതോടെ ഭരണപക്ഷം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...