ബംഗാളില്‍ ബി.ജെ.പി 100 കടക്കില്ല, ധൈര്യമുണ്ടെങ്കില്‍ വിവാദ ഓഡിയോ ക്ലിപ്പ് മുഴുവന്‍ പുറത്തു വിടണം : പ്രശാന്ത് കിഷോര്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പറയുന്ന ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം ബി.ജെ.പി പുറത്തുവിട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മമതയെപ്പോലെ തന്നെ ജനകീയനാണെന്നായിരുന്നു ക്ലബ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ചാറ്റില്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞത്. ബി.ജെ.പി ഐ.ടി സെല്‍ മേധാവിയായ അമിത് മാളവ്യയാണ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത്. എന്നാല്‍ വിവാദമായ ചാറ്റിന്റെ  പൂര്‍ണ്ണരൂപം പുറത്തുവിടാന്‍ ബി.ജെ.പിയെ വെല്ലുവിളിച്ചിരിക്കുകയാണ് പ്രശാന്ത് കിഷോര്‍.

‘എന്റെ  ചാറ്റ് ബി.ജെ.പി അവരുടെ നേതാക്കളുടെ വാക്കുകളേക്കാള്‍ ഗൗരവമായി എടുക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം. അവര്‍ക്ക് താല്‍പര്യമുള്ള ഭാഗങ്ങള്‍ മാത്രമാണ് പുറത്തുവിട്ടത്. ചില ഭാഗങ്ങള്‍ മാത്രം പുറത്തുവിടാതെ… മുഴുവന്‍ ഭാഗങ്ങളും പുറത്തുവിടാന്‍ വെല്ലുവിളിക്കുന്നു. ഞാന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു ബി.ജെ.പി ബംഗാളില്‍ നൂറ് കടക്കില്ല’ പ്രശാന്ത് ട്വിറ്ററിലൂടെ വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയുള്ള ധ്രുവീകരണം, രോഷം എന്നിവക്കൊപ്പം ദലിത് വോട്ടുകളും ബി.ജെ.പിക്ക് അനുകൂലമായി മാറുമെന്നും കിഷോര്‍ ക്ലിപ്പില്‍ പറയുന്നുണ്ട്. തൃണമൂല്‍ നടത്തിയ സര്‍വേയിലും ബംഗാളില്‍ ബി.ജെ.പി ഭരണത്തിലേറുമെന്നാണ് പ്രവചിക്കുന്നതെന്നാണ് ബി.ജെ.പി പറയുന്നത്.

ക്ലിപ്പില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയല്ല മറിച്ച്‌ സംസ്ഥാന സര്‍ക്കാരിനെതിരെയാണ് ബംഗാളില്‍ ജനവികാരമെന്ന് അദ്ദേഹം സമ്മതിക്കുന്നു. ‘ആദ്ദേഹത്തെ രാജ്യമെമ്പാടും ആരാധിക്കുന്നുണ്ട്. നേതാക്കളുടെ ഒരു സര്‍വേ എടുക്കുകയാണെങ്കില്‍ മോദിയും മമതയും ഒരേ തരത്തില്‍ ജനകീയരാണ്. അദ്ദേഹത്തെ ദൈവതുല്യനായി കാണുന്ന നിരവധിയാളുകളുണ്ട്. ബംഗാളിലെ ഹിന്ദി സംസാരിക്കുന്ന ജനവിഭാഗത്തിന്റെ  പിന്തുണയും മോദിക്കാണ്’ -മോദി ബംഗാളില്‍ എങ്ങനെയാണ് ജനകീയനാകുന്നത് എന്ന ചോദ്യത്തിന് പ്രശാന്ത് കിഷോര്‍ മറുപടി പറഞ്ഞു.

ബംഗാളില്‍ ശനിയാഴ്ചയായിരുന്നു നാലാം ഘട്ട വോട്ടെടുപ്പ്. കൂച് ബിഹാറില്‍ വോട്ടെടുപ്പിനിടെയുണ്ടായ വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. വോട്ടുചെയ്യാന്‍ കാത്തുനിന്നയാള്‍ക്കു നേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിച്ചപ്പോള്‍ സംഘര്‍ഷ സ്ഥലത്ത് കേന്ദ്ര സേന നടത്തിയ വെടിവെപ്പില്‍ നാലു പേരും കൊല്ലപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....