Thursday, March 13, 2025 8:25 pm

‘ശബരിമലയിൽ സൗകര്യങ്ങളില്ലെന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതം ; കുറ്റപ്പെടുത്താനോ വിവാദത്തിനോ ഇല്ല’ ; ദേവസ്വം ബോർഡ് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമലയിൽ അസൗകര്യം ഉണ്ടെന്ന പ്രചാരണം രാഷ്ട്രീയ താൽപര്യങ്ങൾ മൂലമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. സർക്കാരും ദേവസ്വം ബോർഡ് ഒന്നും ചെയ്തില്ലെന്ന് വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ആരെയും കുറ്റപ്പെടുത്താനോ വിവാദത്തിനോ താല്പര്യമില്ല. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിൽ വീഴ്ചയുണ്ടായെന്നും മതിയായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ലെന്നുമുള്ള ആക്ഷേപം ശക്തമാകുന്നതിനിടെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ വിശദീകരണം. ഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കിയിട്ടില്ല എന്നുള്ള പ്രചരണം വസ്തുത വിരുദ്ധമാണ്. മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനും മറ്റുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 2 തവണ അവലോകനയോഗം ചേർന്നു. അവധി ദിവസങ്ങളിൽ ഉണ്ടാകുന്ന പ്രതിസന്ധിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സന്നിധാനത്ത് എത്തുന്ന ഭക്തജനങ്ങൾക്ക് ദർശനസൗകര്യം ഉറപ്പാക്കുന്നതിന് മുമ്പ് 17 മണിക്കൂർ ആയിരുന്ന ദർശന സമയം 18 മണിക്കൂറായി ദീർഘിപ്പിച്ചു. ശബരിമലയിൽ സീസൺ തുടങ്ങിയ കാലയളവ് മുതൽ വെർച്വൽ ക്യൂവിൽ 90,000 പേർക്ക് രജിസ്റ്റർ ചെയ്യാനാണ് സൗകര്യം ഏർപ്പെടുത്തിയിരുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 80,000 പേർക്ക് മാത്രമായി ചുരുക്കി. ദർശനത്തിനായി ക്യൂ നിൽക്കുന്ന അയ്യപ്പഭക്തർക്ക് വലിയ നടപ്പന്തൽ, ഡൈനാമിക്ക് ക്യൂ കോംപ്ലക്സ് എന്നിവയിൽ മതിയായ ചുക്കുവെള്ളവും ബിസ്ക്കറ്റും വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിവസവും 23 മണിക്കൂറും ഭക്തജനങ്ങൾക്ക് തേങ്ങയടിച്ച് പതിനെട്ടാംപടി കയറുന്നതിന് അനുവദിക്കുന്നുണ്ട്. അപ്പം അരവണ എന്നീ പ്രസാദങ്ങൾ ഭക്തജനങ്ങൾക്ക് നൽകുന്നതിന് 18 ആം പടിക്ക് താഴെയുള്ള കൗണ്ടർ കോംപ്ലക്സിൽ 10 കൗണ്ടറുകളും മാളികപ്പുറത്തിന് സമീപം 6 കൗണ്ടറുകളും നിലവിലുണ്ട്.

നെയ്യഭിഷേകത്തിനുള്ള കൂപ്പൺ ഉൾപ്പെടെ ലഭ്യമാക്കുന്നതിന് പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിന് ഐസിഐസിഐ ബാങ്കിൻ്റെ സഹകരണത്തോടുകൂടി ഫാസ്റ്റ് ടാഗ് സൗകര്യം ഏർപ്പെടുത്തി. നിലക്കലിൽ ഏകദേശം 7000 വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യമുണ്ട്. വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ ശബരിമലയിൽ തീർത്ഥാടകർക്ക് സാധ്യമായ പരമാവധി സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടകരയില്‍ ബൈക്കുകള്‍ മോഷ്ടിച്ച അഞ്ച് വിദ്യാര്‍ഥികള്‍ പിടിയില്‍

0
കോഴിക്കോട്: വടകരയില്‍ ബൈക്കുകള്‍ മോഷ്ടിച്ച അഞ്ച് വിദ്യാര്‍ഥികള്‍ പിടിയില്‍. ഒന്‍പത്, പത്ത്...

കരുവന്നൂര്‍ കള്ളപ്പണക്കേസ് ; കെ രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്യും

0
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ...

ശ്രീനാരായണഗുരുവും-മഹാത്മാഗാന്ധിജിയും സെമിനാർ മാർച്ച് 15 ന്

0
പത്തനംതിട്ട : കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി മഹാത്മാ ഗാന്ധിജിയും...

അയൽവാസിയുടെ മർദനമേറ്റ് ശാസ്ത്രജ്ഞൻ മരിച്ചു

0
ചണ്ഡീഗഢ്: ബൈക്ക് നിർത്തിയിട്ടതുമായുണ്ടായ തർക്കത്തെ തുടർന്ന് അയൽവാസിയുടെ മർദനമേറ്റ് ശാസ്ത്രജ്ഞൻ മരിച്ചു....