സുജിത് ദാസ് ഐപിഎസിന്റെ സസ്പെൻഷൻ പിൻവലിച്ചതിൽ പരിഹാസവുമായി പി വി അൻവർ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം  : മലപ്പുറം മുൻ എസ് പി സുജിത് ദാസ് ഐപിഎസിന്റെ സസ്പെൻഷൻ പിൻവലിച്ചതിൽ പരിഹാസവുമായി നിലമ്പൂ‍ർ മുൻ എംഎൽഎ പി വി അൻവർ. ‘എസ് പി സുജിത് ദാസ് വിശുദ്ധൻ! എം ആർ അജിത് കുമാർ പരിശുദ്ധൻ! എല്ലാറ്റിനും കൂടി ഉള്ളത് ഒറ്റ ഉത്തരമാണ്!! പി വി അൻവർ സ്വർണ കടത്തുകാരനാണ്’ – അൻവർ ഫേസ്ബുക്കിൽ കുറിച്ചു. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളെ തുടർന്നായിരുന്നു സുജിത് ദാസിന് എതിരായ നടപടി. എം ആർ അജിത്കുമാറിനും സുജിത് ദാസിനും സംസ്ഥാനത്തെ സ്വർണക്കടത്തിൽ പങ്കുണ്ടെന്നതായിരുന്നു പ്രധാന ആരോപണം. ക്യാമ്പ് ഓഫീസ് വളപ്പിലെ മരം മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട പരാതി പിൻവലിക്കാൻ സുജിത് ദാസ് ഫോണിലൂടെ ആവശ്യപ്പെടുന്ന ശബ്ദരേഖയും അൻവർ പുറത്തുവിട്ടിരുന്നു. ഫോൺ സംഭാഷണത്തിൽ എം ആർ അജിത് കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ നടത്തിയ പരാമർശങ്ങളാണ് സുജിത് ദാസിന്റെ സസ്പെൻഷനിലേക്ക് വഴി തെളിച്ചത്. ആറുമാസം പിന്നിട്ടതോടെയാണ് സസ്പെൻഷൻ പിൻവലിച്ചത്. സുജിത് ദാസിന് എതിരായ വകുപ്പ് തല അന്വേഷണം പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിലാണ് പരിഹാസവുമായി പി വി അൻവർ രം​ഗത്തെത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എസ്എഫ്ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ആദർശിനേയും പ്രതിചേർത്തു

0
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എസ്എഫ്ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി...

വയനാട് ജില്ലയിലെ സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരുന്നു

0
കൽപ്പറ്റ: വയനാട് ജില്ലയിലെ സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരുന്നു. സ്വകാര്യ ബസുകളുടെ...

പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

0
പാലക്കാട്: ദളിത് യുവതിക്ക് ജോലി വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ...

വിസി നിയമനം : ഭരിക്കേണ്ടത് ഗവർണറല്ല ; സർക്കാരെന്ന് പി. ജെ. കുര്യൻ

0
പത്തനംതിട്ട: കാർഷിക സർവകലാശാലയിലെ വിസി നിയമനത്തിൽ പ്രതികരിച്ച് പി. ജെ. കുര്യൻ....