ദോഹ: ഇറാനുമായുള്ള സംഘർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ ഖത്തറിലെ ചില പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്ന് പുലർച്ചയോടെയാണ് ഈ അടിയന്തിര സന്ദേശം പൊതുജനങ്ങളെ അറിയിച്ചത്. ഇത് മേഖലയിലെ നിലവിലെ സംഘർഷാവസ്ഥയുടെ തീവ്രത വർദ്ധിപ്പിക്കുന്ന ഒന്നായി വിലയിരുത്തപ്പെടുന്നുണ്ട്.
സുരക്ഷാ കാരണങ്ങളാൽ മാറ്റിപ്പാർപ്പിക്കൽ പ്രക്രിയ ആരംഭിച്ച സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക വാർത്താ ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിക്കുന്നത് ഒഴിവാക്കാനാണ് ഈ നിർദ്ദേശം. ഇറാൻ ആക്രമണ സാധ്യതകളെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായതോടെയാണ് ഒഴിപ്പിക്കൽ നടപടികളിലേക്ക് കടന്നിരിക്കുന്നത്.
അതേസമയം മേഖലയിൽ നടക്കുന്ന സംഘർഷങ്ങൾ സാധാരണ ജനങ്ങളുടെ ജീവിതത്തെയും വലിയ തോതിൽ ബാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒഴിപ്പിക്കൽ നടപടികൾ ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പുകൾ വരുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ണ്.





























