മലപ്പുറം : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ 19 ദിവസത്തെ പര്യടനം ഇന്നവസാനിച്ചത് മലപ്പുറം ജില്ലയിലെ നിലമ്പൂർ വഴിക്കടവിലെ മണിമുളിയിലാണ്. മണിമുളിയിലെ ചർച്ചിലെ ഹാളിനകത്ത് നിന്ന് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയ രാഹുൽ ഗാന്ധി രമേശ് ചെന്നിത്തലയെ കണ്ടതും കെട്ടിപിടിച്ച് മുത്തം നൽകിയ ഹൃദയഭേദകമായ രംഗത്തിന് സാക്ഷിയായി. കഴിഞ്ഞ 19 ദിവസവും യാത്രയിൽ രാഹുൽ ഗാന്ധിയെ അനുഗമിച്ച രമേശ് ചെന്നിത്തലയെ ഓർക്കാപ്പുറത്ത് മുത്തം നൽകി സ്തംഭനാവസ്ഥയിലാക്കിയാണ് അദ്ദേഹം കേരളം വിട്ടത്.
ഭാരത് ജോഡോ യാത്ര ചരിത്ര സംഭവമായി മാറിയത് കേരളത്തിലെ കോൺഗ്രസിന്റെ ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ തിളക്കമായി. തിരഞ്ഞെടുപ്പ് കാലത്തെ ഓർമ്മിപ്പിക്കുന്നപോലെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തോടെ വീടു വിടാന്തരം കയറി ഇറങ്ങി യാത്രയുടെ സന്ദേശമെത്തിച്ചതും വീടുകളിൽനിന്ന് ഹൃദയത്തിൽ തട്ടി നൽകിയ പണം സീകരിച്ചുമാണ് ഈ യാത്രയെ പ്രവർത്തകർ
നെഞ്ചിലേറ്റിയത്. രാഹുൽ ഗാന്ധിയെയും യാത്രയെയും കേരള ജനത വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇന്ത്യയുടെ ഐക്യം കെട്ടുറപ്പോടെ കോൺഗ്രസിന്റെ കൈകളിൽ ഭദ്രമാകണമെന്ന സന്ദേശമാണ് നൽകിയത്.





























