പട്‌ന : ബീഹാറിൽ ലേബർ ഓഫീസറുടെ വീട്ടിൽ റെയ്‌ഡ്. പട്‌നയിലെ വീട്ടിൽ വിജിലൻസ് ബ്യൂറോയാണ് പരിശോധന നടത്തിയത്. റെയ്ഡിൽ 2.25 കോടി രൂപയുടെ ആഭരണങ്ങളും പണവും കണ്ടെടുത്തു. ഹാജിപൂരിലെ ലേബർ ഓഫീസർ ദീപക് ശർമ്മയുടെ വസതിയിലാണ് പട്‌ന പോലീസുമായി റെയ്ഡ് നടത്തിയത്. പരിശോധനയിൽ നിരവധി ബാങ്ക് പാസ്ബുക്കുകൾ, ക്രെഡിറ്റ് കാർഡുകൾ, വസ്തു രേഖകൾ എന്നിവയും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
ശർമയ്‌ക്കെതിരായ അഴിമതി കേസിന്റെ ഭാഗമായാണ് റെയ്ഡ്. വിജിലൻസ് ബ്യൂറോ നടത്തിയ അന്വേഷണത്തിൽ ശർമയ്ക്ക് 1.05 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. വിജിലൻസ് ബ്യൂറോയിൽ നിന്നുള്ള സംഘം ശർമയുടെ വസതിയിൽ നിന്ന് കണ്ടെടുത്ത എല്ലാ വസ്തുക്കളുടെയും കണക്കെടുപ്പ് തുടരുകയാണ്.





























