എഫ്സിആർഎ ബില്ല് മാറ്റിവെച്ചത് കേരളത്തിലെ ബിജെപി ഘടകത്തിൻ്റെ കൂടി നിലപാട് കണക്കിലെടുത്താണെന്ന് രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : എഫ്സിആർഎ ബില്ലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും സംസാരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബില്ല് മാറ്റിവെച്ചത് കേരളത്തിലെ ബിജെപി ഘടകത്തിൻ്റെ കൂടി നിലപാട് കണക്കിലെടുത്താണെന്ന് അദ്ദേഹം അറിയിച്ചു. പള്ളി പിടിച്ചെടുക്കാൻ നീക്കമെന്ന് വ്യാജപ്രചാരണം നടക്കുന്നതായി മോദിയെ ധരിപ്പിച്ചതായും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. മോദി കേരളത്തിലെത്തുമ്പോൾ ഈ വിഷയം പരാമർശിച്ചേക്കും.

ലോക്സഭയിൽ ഇന്ന് ബില്ല് പരി​ഗണിക്കുന്നത് മാറ്റിവെച്ചിട്ടുണ്ട്. കേരളത്തിൽ എഫ്സിആർഎ ബില്ലിനെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായി മോദിയെയും അമിത്ഷായെയും രാജീവ് ചന്ദ്രശേഖർ അറിയിച്ചിട്ടുണ്ട്. ബിൽ ഇന്ന് പരി​ഗണിക്കില്ലെന്ന് കിരൺ റിജിജു ആണ് സഭയെ അറിയിച്ചത്. തുടർന്ന് 12 മണിവരെ ലോക്സഭ നിർത്തിവെച്ചിരിക്കുകയാണ്. ബില്ല് നാളെ പരിഗണിക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം ക്രൈസ്തവ സഭകളുടെ ആശങ്ക കേന്ദ്ര സർക്കാർ പരിഗണിച്ചത് ആശ്വാസകരമെന്ന് മലങ്കര ഓർത്തഡോക്സ് സഭ. ഭേദഗതി ബില്ലിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സഭ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാറ്ററി കൊണ്ട് ഭാര്യയെ അടിച്ചുകൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

0
ന്യൂഡൽഹി : ഡൽഹിയിലെ തിലംഗ്പുർ കോട്‌ല ഗ്രാമത്തിൽ സംശയത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ...

പോക്സോ കേസിൽ രണ്ടുവർഷത്തോളമായി ജയിലിലായിരുന്ന യുവാവിനെ വെറുതേവിട്ടു

0
സേലം : ഡിഎൻഎ പരിശോധനയിൽ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ പോക്സോ കേസിൽ രണ്ടുവർഷത്തോളമായി...

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്

0
കോട്ടയം: കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസുകൾ പണിമുടക്കും. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ്...

വി ഡി സതീശൻ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുഹമ്മദ് റിയാസ് എംഎൽഎ

0
തിരുവനന്തപുരം : വി ഡി സതീശൻ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി...