ഇന്ത്യ എല്ലാ ജനങ്ങള്‍ക്കും സുരക്ഷിതമായ ഇടo : രാജീവ് ചന്ദ്രശേഖര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇന്ത്യ എല്ലാ ജനങ്ങളുടേയും സുരക്ഷിതമായ ഇടമാണെന്നും അത് ഉറപ്പുവരുത്തുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കര്‍ണ്ണാടകയില്‍ കാലങ്ങളായി അധികാരത്തിലെത്തിയപ്പോഴൊക്കെ കോണ്‍ഗ്രസ്സ് എടുത്തത് ഇസ്ലാമിക ഭീകരര്‍ക്ക് അനുകൂല നിലപാടാണ്. 175 കേസുകളാണ് മുന്‍പ് ഭരണം നടത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന് വീമ്പിളക്കുന്ന രാഹുല്‍ ഭീകരരെ പ്രീണിപ്പിച്ചതിന് ജനങ്ങളോട് മാപ്പുപറയണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ആ കേസുകളില്‍ അക്രമം നടത്തല്‍, വധശ്രമം, സ്വത്ത് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, മതവികാരം വൃണപ്പെടുത്തല്‍ തുടങ്ങി കൃത്യമായ തെളിവുകളാണുള്ളത്. എന്നിട്ടും രാജ്യദ്രോഹ ശക്തികളുടെ കേസുകളെ ഗൗരവത്തില്‍ എടുത്തില്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. അഭിപ്രായ സ്വതന്ത്ര്യം ഏറ്റവുമധികമുള്ള രാജ്യമാണ് നമ്മുടേത്. ആ സ്വാതന്ത്ര്യം ഇന്ത്യയുടെ നന്മയ്‌ക്ക് വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. മറിച്ച്‌ രാജ്യസുരക്ഷ അപകടപ്പെടുത്താന്‍ നട
ത്തുന്ന ഒരു നീക്കവും വെച്ചു പൊറുപ്പിക്കാനാകില്ല. കര്‍ണ്ണാടകയിലും കേരളത്തിലും തമിഴ്‌നാട്ടിലും ഭരണകൂട പിന്തുണ പല സമയത്തും ലഭിച്ചതാണ് ഇസ്ലാമിക ഭീകര സംഘടനകള്‍ വളരാന്‍ കാരണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...