റാന്നി : സി പി എം പാലിയേറ്റീവിൽ നേഴ്സായ ഭാര്യയെ ഡി വൈ എഫ് ഐ നേതാവ് കൂടെ താമസിപ്പിച്ചിരിക്കുന്നു എന്ന് പ്രവാസിയായ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ പരാതി പാര്‍ട്ടിക്ക്. താന്‍ റാന്നിയിലെ ഒരു പാര്‍ട്ടി മെമ്പര്‍ ആണെന്നും തന്റെ ഗതി ഇനി മറ്റൊരു സഖാവിനും ഉണ്ടാകരുതെന്നും ഇദ്ദേഹം പരാതിയില്‍ പറയുന്നു. പാർട്ടി സംവിധാനമെന്ന നിലയിലാണ് പാർട്ടിയുടെ റാന്നിയിലെ പാലിയേറ്റീവ് വാഹനത്തിലേക്ക് നഴ്സായ ഭാര്യയെ യുവാവ് ജോലിക്ക് വിട്ടത്. പാലിയേറ്റീവിന്റെ നിയന്ത്രണത്തിലുള്ള വാഹനം ഓടിക്കുന്ന വിനോയ് എന്ന ഡി വൈ എഫ് ഐ നേതാവും സി പി എം ന്റെ റാന്നി ഏരിയാ കമ്മറ്റിയുടെ പ്രിയങ്കരനുമായ യുവാവിനാണ് പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ നിയന്ത്രണം പാർട്ടി നൽകിയിരുന്നത്.
ഏരിയാ സെക്രട്ടറിയുടെ വാത്സല്യ പുത്രനായ ഇയാളുടെ വാക്കിൽ പല യുവ നേതാക്കളും പാർട്ടിയിൽ തരം താഴ്ത്തപ്പെടുകയും വെട്ടി നിരത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ഇയാളാണ് പാലിയേറ്റിവിന്റെ മറവിൽ മറ്റൊരു പാർട്ടി പ്രവർത്തകന്റെ ഭാര്യയെ കൂടെ താമസപ്പിച്ചിരിക്കുന്നത്. ഇവരുടെ ഭർത്താവ് ഇതിൽ മനം നൊന്ത് ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. പാലിയേറ്റീവ് ആംബുലൻസിൽ ഭാര്യാ ഭർത്താക്കൻമാരേ പോലെ സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ കണ്ടിട്ടുള്ളതായി പല പാർട്ടി നേതാക്കളും മുൻപും പാർട്ടി നേതാക്കളോട് പരാതി പറഞ്ഞിട്ടുണ്ട്. ഭാര്യയെ ഡി വൈ എഫ് ഐ നേതാവ് കൂടെ താമസിപ്പിച്ചിരിക്കുന്നതിനെതിരെ ഇയാൾ സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുകയാണ്. തന്റെ ഭാര്യയെ വിട്ടുതരണമെന്നും തങ്ങള്‍ ഇപ്പോഴും ഭാര്യാ ഭര്‍ത്താക്കന്മാര്‍ ആണെന്നും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നും പ്രാസിയായ യുവാവ് പറയുന്നു.