തിരുവനന്തപുരം : തലസ്ഥാനത്ത് അനധികൃതമായി സൂക്ഷിച്ച അരിയും ഗോതമ്പും പോലീസ് പിടിച്ചെടുത്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം എസ് ഐ കെ എല്‍ സമ്പത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തു വന്നത്.
സ്വകാര്യ വസ്തുവിലെ ഷെഡില്‍ 43 ചാക്കിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ. ഷെഡ്ഡിന് സമീപത്തെ മറ്റൊരു മുറിയില്‍ നിന്ന് ഫുഡ് കോര്‍പ്പറേഷന്റെ ചാക്കുകളും കണ്ടെത്തിയിട്ടുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രദേശവാസിയായ യുവാവിനെ പോലീസ് പിടികൂടിയിട്ടുണ്ട്. പിടിച്ചെടുത്ത അരിയും ഗോതമ്പും ഉള്‍പ്പെടെയുള്ളവ അമരവിള ചെക്ക്പോസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്. പൂഴ്ത്തിവെച്ച റേഷനരി മറ്റ് ബ്രാന്റുകളുടെ ചാക്കുകളിലാക്കി വില്‍പ്പന നടത്തുകയാണ് ഇവർ ചെയ്യുന്നതെന്ന് എസ് ഐ പറഞ്ഞു.