റാന്നി : റാന്നി പഞ്ചായത്തിലെ തോട്ടമൺ മേപ്പുറത്ത് വീട്ടിലെ രാജന്റെ ഭർതൃമാതാവ് വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ രാത്രിയാണ് മരണമടഞ്ഞത്. സീതത്തോട് സ്വദേശിയായ ആ മാതാവിന്റെ മൃതശരീരം റാന്നി പഴവങ്ങാടി പഞ്ചായത്തിലെ ജണ്ടായിക്കലുള്ള ക്രിമിറ്റോറിയത്തിൽ ദഹനത്തിനായി എത്തിക്കുകയായിരുന്നു. കർമ്മങ്ങൾക്ക് ശേഷം അഗ്നി പകരുന്നതിനു വേണ്ടിയുള്ള ചടങ്ങുകൾ നടക്കുമ്പോൾ കർപ്പൂരം കത്തിച്ച് മൃതദ്ദേഹത്തിന്റെ അരികിലേക്ക് എത്തിക്കുമ്പോൾ ഗ്യാസ് തുറന്ന് വീട്ടിരിക്കുകയായിരുന്നു.
അഗ്നി പകരുന്ന ചടങ്ങ് സമയത്ത് അതിലെ അഴിച്ചുവിട്ടിരുന്ന ഗ്യാസിൽ തീ പിടിച്ച് പുറത്തേക്ക് വരുകയും കർമ്മം ചെയ്ത ആളിനും കുടെ നിന്നവർക്കും ഗുരുതരമായ പൊള്ളൽ ഏൽക്കുകയായിരുന്നു. കർമ്മം ചെയ്തുകൊണ്ടിരുന്നയാളിന് ഗുരുതരമായി പൊള്ളൽ ഏൽക്കുകയായിരുന്നു. ഈ കൃമിറ്റൊരിയത്തിൽ ജോലി ചെയ്യുന്നതിന് വേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന ആളുകൾ മദ്യം ഉപയോഗിച്ച് ലക്കുകെട്ട അവസ്ഥയിൽ ആയിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണം എന്ന് അഖില ഭാരത അയ്യപ്പ സേവ സംഘം ദേശീയ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടു.





























