ദില്ലി : പത്ത് വർഷത്തിനിടെ പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണം ഇരട്ടിയായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘ഇന്ത്യ റെമിറ്റൻസ് സർവേ’യിലാണ് പുതിയ കണ്ടെത്തൽ. 2010-11 കാലത്ത് ഇന്ത്യയുടെ പ്രവാസ വരുമാനം 4.4 ലക്ഷം കോടി (5560 കോടി ഡോളർ) രൂപ ആയിരുന്നു. ഇത് 2023-24ൽ 9.94 ലക്ഷം കോടിയായി (11,890 കോടി ഡോളർ) വർധിച്ചു. ഇക്കാലയളവിൽ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വരുമാനം കുറഞ്ഞതായും സർവേ ഫലം വ്യക്തമാക്കുന്നു. വിദേശ പണം കൂടുതലെത്തുന്നത് മഹാരാഷ്ട്രയിലേക്കാണ്. തൊട്ടുപിന്നിൽ കേരളമുണ്ട്. മൊത്തം പ്രവാസ വരുമാനത്തിൽ 27.7 ശതമാനവും യു.എസിൽനിന്നാണ്. 19.2 ശതമാനവുമായി യു.എ.ഇ ആണ് രണ്ടാമത്. 10.8 ശതമാനവുമായി ബ്രിട്ടൻ മൂന്നാമതും സൗദി (6.7 ശതമാനം) നാലാമതുമാണ്. ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ കുടിയേറ്റം നടക്കുന്ന കാനഡയിൽനിന്നുള്ള വരുമാനം മൊത്തം പണത്തിന്റെ 3.8 ശതമാനം മാത്രം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1