മാവേലിക്കര, കണ്ടിയൂർ ക്ഷേത്രക്കുളങ്ങളുടെ നവീകരണം നടപ്പായില്ല

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിൽ മാവേലിക്കര ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിനു വടക്കുള്ള വലിയകുളത്തിന്റെയും കണ്ടിയൂർ ക്ഷേത്രക്കുളത്തിന്റെയും നവീകരണം നടപ്പായില്ല. 1.73 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി മേയ് മാസത്തിനു മുൻപ്‌ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. എം.എസ്. അരുൺകുമാർ എംഎൽഎയുടെ ശ്രമഫലമായി സംസ്ഥാന ബജറ്റിലാണ് രണ്ടു കുളങ്ങളുടെയും നവീകരണത്തിന് തുകയനുവദിച്ചിരുന്നത്. വലിയകുളത്തിന്റെ നവീകരണം രണ്ടുപ്രാവശ്യം ടെൻഡർ ചെയ്തിട്ടും ഏറ്റെടുക്കുവാൻ കരാറുകാർ ആരും എത്താതിരുന്നതാണ് തടസ്സമായത്.

കണ്ടിയൂർ ക്ഷേത്രക്കുളത്തിന്റെ നവീകരണം ആദ്യം ടെൻഡർ ചെയ്തപ്പോൾ എടുക്കാൻ ആരുമുണ്ടായിരുന്നില്ല. രണ്ടാമത് ടെൻഡർ ചെയ്തപ്പോൾ ഒരു കരാറുകാരൻ പങ്കെടുത്തു. ഒരാൾമാത്രം പങ്കെടുത്ത ടെൻഡർ ആയതിനാൽ ചെറുകിട ജലസേചനവകുപ്പ് ഉന്നതാധികൃതരുടെ അനുമതിക്കായി ഫയൽ അയച്ചിരിക്കുകയാണ്. അനുമതി ലഭ്യമായിവരുമ്പോഴേക്കും കാലവർഷം എത്തുമെന്നതിനാൽ നവീകരണപ്രവൃത്തികൾ ഇനിയും വൈകാനാണു സാധ്യത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...