എച്ച്.ഡി.എഫ്. സി ബാങ്കിന് 10 കോടി രൂപ പിഴയിട്ട് റിസർവ് ബാങ്ക്

For full experience, Download our mobile application:
Get it on Google Play

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്. സി ബാങ്കിന് പത്ത് കോടി രൂപ റിസർവ് ബാങ്ക് പിഴയിട്ടു. തെറ്റായ രീതിയിൽ കാർ ലോണുകൾ നല്‍കിയ കേസിലാണ് പിഴ. നിശ്ചിത കമ്പനിയിൽ നിന്ന് ജിപിഎസ് ഡിവൈസ് വാങ്ങണമെന്ന് ബാങ്ക് നിർബന്ധിച്ചതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.

ഈ പരാതി വലിയ വാർത്തയായതിന് പിന്നാലെ കാരണക്കാരായ ആറ് ജീവനക്കാരെ എച്ച്.ഡി.എഫ്. സി  ബാങ്ക് മാനേജ്മെന്റ് ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ബാങ്കിന്റെ വാഹന വായ്പാ വിഭാഗത്തിന്റെ തലവനായിരുന്ന അശോഖ് ഖന്നയും സ്ഥാനമൊഴിയേണ്ടി വന്നു. കമ്പനിയുടെ അഭിമാനത്തിനും ബാങ്ക് രംഗത്തെ സത്പേരിനും കളങ്കം വരുത്തിവെച്ച നടപടിയായിരുന്നു ഇത്.

റിസർവ് ബാങ്ക് നടത്തിയ പരിശോധനയിൽ ഈ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരുന്നു. ഇതേ തുടർന്നാണ് നടപടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട കാരണം കാണിക്കൽ നോട്ടീസും വ്യക്തിഗത വിചാരണക്കിടെ രേഖപ്പെടുത്തിയ മൊഴികളും അടിസ്ഥാനമാക്കി ആരോപണങ്ങൾ ശരിയാണെന്ന് റിസർവ് ബാങ്കിന് വ്യക്തമാവുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....