കാട്ടാന ഭീതിയില്‍ വടശേരിക്കര നിവാസികള്‍

For full experience, Download our mobile application:
Get it on Google Play

വടശേരിക്കര :  മൂന്ന്  മാസമായി തുടരുന്ന കാട്ടാന ഭീതിയിലാണ് വടശേരിക്കര വനാതിര്‍ത്തി നിവാസികള്‍. ഓണത്തിനും അവരുടെ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ശനിയാഴ്ച വൈകിട്ട് 7 മണിയോടെ എത്തിയ 2 ആനകളെ നിവാസികള്‍  ബഹളമുണ്ടാക്കി കാട് കയറ്റി വിടുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ 2 മണിയോടെ ആനകള്‍ വീണ്ടും കൃഷിയിടങ്ങലെത്തി വിളകള്‍ നശിപ്പിക്കുകയായിരുന്നു. കൂറ്റൻ തെങ്ങ് പിഴുതെടുക്കുകയും വാഴകള്‍ നശിപ്പിക്കുകയും ചെയ്തു.

പതാലിൽ പി.ടി.ഗോപാലകൃഷ്ണൻ നായരുടെ 4 മൂട് റബറും ആഞ്ഞിലിയും ആന പിഴുതു തള്ളി. കല്ലാറിനക്കരെ കലശിക്കുഴി സമീപത്തെ പിഐപി നീർപ്പാലത്തിനു സമീപത്തേക്കും ആനകളെത്തിയിരുന്നു. കല്ലാറ് നീന്തിക്കടന്നാണ് മറുകരയെത്തി പറത്താനത്ത് സതീഷിന്‍റെ തെങ്ങ് പിഴുതിട്ടത്. പഞ്ചായത്തിലെ വനാതിർത്തിയോടു ചേർന്ന അരീക്കക്കാവ്, മരുതിമൂട്, പേഴുംപാറ, ബൗണ്ടറി, ചെമ്പരത്തിമൂട്, താമരപ്പള്ളിൽ എസ്റ്റേറ്റ്, മിച്ചഭൂമി കോളനി എന്നിവിടങ്ങളിലെല്ലാം കാട്ടാനകളെത്തുന്നു.

ഒറ്റയ്ക്കും കൂട്ടായുമായിട്ടാണ് ആനകളുടെ വിളയാട്ടം. കാർഷിക വിളകൾ നശിപ്പിക്കുകയും വീടുകൾക്കും നാശം നേരിട്ടു. വനം വകുപ്പ് വേണ്ട രീതിയില്‍ നിലപാടുകള്‍ എടുക്കാത്തത്  നിവാസികള്‍കളുടെ ജീവനെത്തന്നെ ബാധിച്ചിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....

ശ്രീമതി ടീച്ചർക്കെതിരായ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

0
കണ്ണൂര്‍: പി കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമാമെന്ന്...