റിപ്പർ ജയാനന്ദൻ ജയിലിൽ തിരിച്ചെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി; മകളുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത് റിപ്പര്‍ ജയാനന്ദന്‍ ജയിലില്‍ തിരിച്ചെത്തി. തടവ് ശിക്ഷയില്‍ കഴിയുന്ന ജയാനന്ദന്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ട് ദിവസത്തെ പരോളില്‍ പുറത്തിറങ്ങുകയായിരുന്നു. ഇന്ന് രാവിലെ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ ജയാനന്ദന്‍ പങ്കെടുത്തു. ഹൈക്കോടതിയിലെ അഭിഭാഷകയാണ് റിപ്പര്‍ ജയാനന്ദന്റെ മകള്‍. കനത്ത പോലീസ് സുരക്ഷയിലാണ് റിപ്പര്‍ ജയാനന്ദന്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. തടവ് ശിക്ഷയ്ക്ക് വിധിച്ചതിന് ശേഷം ആദ്യമായി ആണ് ജയാനന്ദന്‍ പരോളില്‍ ഇറങ്ങിയത്.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇയാളെ എത്തിക്കുന്നതിന് മുന്പു തന്നെ വടക്കുന്നാഥ ക്ഷേത്രവും പരിസരവും കനത്ത പോലീസ് കാവലിലാക്കിയിരുന്നു. ജയാനന്ദന്റെ ഭാര്യയും രണ്ടാമത്തെ മകളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ ഉണ്ടായിരുന്നത്. പട്ടാമ്പി സ്വദേശിയായ അഭിഭാഷക വിദ്യാര്‍ഥിയായിരുന്നു വരന്‍. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന റിപ്പര്‍ ജയാനന്ദന്‍ മാര്‍ച്ച് 21-നാണ് പരോളിലിറങ്ങിയത്. മാള ഇരട്ടക്കൊല, പെരിഞ്ഞനം, പുത്തന്‍വേലിക്കര കൊലക്കേസുകള്‍ അങ്ങനെ നിരവധി കേസുകളില്‍ കുറ്റാരോപിതനായിരുന്നു റിപ്പര്‍ ജയാനന്ദന്‍. എന്നാല്‍ ജയാനന്ദന്‍ നടത്തിയതായി ആരോപിക്കപ്പെട്ട അഞ്ച് കൊലപാതകങ്ങളില്‍ മൂന്നിലും കോടതി ജയാനന്ദനെ കുറ്റവിമുക്തനാക്കിയിരുന്നു. രണ്ട് കൊലപാതക കേസുകളിലാണ് ജയാനന്ദന്‍ ശിക്ഷിക്കപ്പെട്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി ദുരന്തം : ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു ; കാണാതായ 4...

0
മേപ്പാടി : വയനാട് കള്ളാടി തുരങ്കപ്പാതയ്ക്കു സമീപത്തുണ്ടായ മണ്ണിടിച്ചിൽ കാണാതായ ഒരാളുടെ...

യൂണിറ്റിന് 2.93 രൂപ, 25 വർഷത്തേക്ക് വൈദ്യുതി : അനുമതി തേടി കെഎസ്ഇബി

0
തിരുവനന്തപുരം : സോളർ എനർജി കോർപറേഷനിൽ (സെകി)നിന്ന് 25 വർഷത്തേക്കു കുറഞ്ഞ...

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളജ് : കെ.കരുണാകരന്റെ പേര് നൽകാൻ ഉത്തരവിറക്കി ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം : ജനറൽ ആശുപത്രി കേന്ദ്രമാക്കി തലസ്ഥാനത്ത് ആരംഭിക്കുന്ന രണ്ടാം മെഡിക്കൽ...