ഋഷിരാജ് സിങ്ങിന്റെ വ്യാജ ഫേയ്‌സ്ബുക്ക് പ്രൊഫൈലിലൂടെ പണം തട്ടാന്‍ ശ്രമം ; പിന്നില്‍ അസം സ്വദേശി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജയിൽമേധാവി ഋഷിരാജ് സിങ്ങിന്റെ പേരിൽ വ്യാജ ഫേയ്സ്ബുക്ക് പ്രൊഫൈലുണ്ടാക്കി പണം തട്ടാൻ ശ്രമം. തിരുവനന്തപുരം ദിവ്യപ്രഭ ആശുപത്രിയിലെ ഡോ.ദേവിൻ പ്രഭാകറിൽനിന്ന് 15,000 രൂപ തട്ടാനാണ് ശ്രമിച്ചത്. തന്റെപേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കിയതിനെതിരേ ഋഷിരാജ് സിങ്ങിന്റെ പരാതിയിൽ സൈബർ പോലീസ് കേസെടുത്തു.

ഋഷിരാജ് സിങ് എന്ന വ്യാജ പ്രൊഫൈലിൽനിന്നാണ് ദേവിൻ പ്രഭാകറിന് ഫ്രണ്ട് റിക്വസ്റ്റ് വന്നത്. ഇത് സ്വീകരിച്ച ഉടൻ മെസഞ്ചറിലെത്തിയ വ്യാജൻ ഡോക്ടറോട് 15,000 രൂപ നൽകാൻ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ ഡോക്ടർ ഇക്കാര്യം ഉടൻ ജയിൽ മേധാവിയെ അറിയിച്ചു. തുടർന്ന് വ്യാജ പ്രൊഫൈലുകാരന് പണം നൽകാമെന്ന് ഡോക്ടർ ഉറപ്പുനൽകി. ഗൂഗിൾ പേയിലൂടെ പണം നൽകിയാൽ മതിയെന്നുപറഞ്ഞ് അയാൾ അക്കൗണ്ട് നമ്പറും ഫോൺ നമ്പറും നൽകി. തുടർന്ന് ഒരുരൂപ ഡോക്ടറുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു.

തന്റെ പേരുള്ള ഒരു വ്യാജ പ്രൊഫൈലുണ്ടെന്ന കാര്യം ഋഷിരാജ് സിങ് നേരത്തേ ഫേയ്സ്ബുക്ക് പേജിൽ വ്യക്തമാക്കിയിരുന്നു. ഇതാണ് ഡോ. ദേവിന് സംശയമുണ്ടാകാൻ കാരണം. വ്യാജപ്രൊഫൈലുണ്ടാക്കിയയാൾ അസം സ്വദേശിയാണെന്ന് കണ്ടെത്തിയതായി ഋഷിരാജ് സിങ് പറഞ്ഞു. കാര്യം അസം ഡി.ജി.പി.യെ അറിയിച്ചിട്ടുണ്ടെന്നും ഋഷിരാജ് സിങ് പറഞ്ഞു. നിലവിൽ ഇയാൾ ഉത്തർപ്രദേശിലാണുള്ളത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...