മഹാസഖ്യത്തിന്റെ തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി

For full experience, Download our mobile application:
Get it on Google Play

പട്ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ മഹാസഖ്യത്തിന്റെ തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി. കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ ഭാഗമായപ്പോള്‍ ബിജെപിക്കാണ് ഗുണമുണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.

ബീഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഷിംലയില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി പിക്നിക്കിലായിരുന്നുവെന്നും തിവാരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഒരു പാര്‍ട്ടി അങ്ങനെയാണോ ചെയ്യേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ബീഹാറില്‍ പരാജയപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ശിവാനന്ദ് തിവാരിയുടെ പ്രതികരണം.

’70 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും 70 പൊതു റാലികള്‍ പോലും നടത്തിയിട്ടില്ല. രാഹുല്‍ ഗാന്ധി 3 ദിവസം വന്നു, പ്രിയങ്ക ഗാന്ധി വന്നില്ല. ബീഹാറുമായി പരിചയമില്ലാത്തവരാണ് കോണ്‍ഗ്രസിനായി ഇവിടെയെത്തിയത്. ഇത് ശരിയായില്ല.’-തിവാരി പറഞ്ഞു.

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. മഹാസഖ്യത്തിന് 110 സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. 75 സീറ്റുകള്‍ നേടി ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. 125 സീറ്റുകളാണ് എന്‍ഡിഎ നേടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...