അടൂർ : അടൂർ-ആനന്ദപ്പള്ളി പ്രധാന റോഡിൽ പന്നിവിഴഭാഗം വരെയുള്ള വളവിൽ അപകടകരമായനിലയിൽ കുഴികള്‍. റോഡിലെ ഇത്തരം കുഴികളെപ്പറ്റി നാട്ടുകാർ പൊതുമരാമത്ത് അധികൃതരെ പല തവണ അറിയിച്ചതാണ്. എന്നാൽ നാളിതുവരെ റോഡിലെ കുഴി അടയ്ക്കാൻ അധികൃതർ എത്തിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കുഴികളിൽ പലതും പൈപ്പ് ലൈൻ പൊട്ടിയതുകാരണം ഉണ്ടായതാണ്. മഴക്കാലമായതിനാൽ ഈ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് പതിവാണ്. ഇതിനാൽ പലപ്പോഴും കുഴി ശ്രദ്ധയിൽപ്പെടാതെ ഇരുചക്രവാഹനങ്ങൾ കുഴിയിൽവീഴുന്നുണ്ടെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. നവംബർ പകുതിയോടെ ശബരിമല സീസൺകൂടി ആരംഭിക്കാൻ തുടങ്ങുന്നതോടെ അടൂർ-ആനന്ദപ്പള്ളി റോഡിൽ വാഹനത്തിരക്ക് വർധിക്കും. കൂടുതലും രാത്രിയിലാകും വാഹനങ്ങൾ പോകുന്നത്. ഒരു മുൻകരുതൽ നടപടിയെന്ന നിലയിലെങ്കിലും റോഡിലെ അപകടകരമായ കുഴികൾ വേഗം അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























