തിരുവനന്തപുരം : യോഗാചാര്യന്‍ ശ്രീ എം ഇടനിലക്കാരനായി പിണറായി – ആർഎസ്എസ് ചർച്ച നടത്തിയെന്ന് സ്ഥിരീകരിച്ച് സിപിഎം നേതാവ് പി ജയരാജൻ. കണ്ണൂരിലെ യോഗം നടന്നത് തിരുവനന്തപുരത്ത് മുഖ്യമന്ത്രി കൂടി പങ്കെടുത്ത ചര്‍ച്ചയെ തുടര്‍ന്നാണെന്ന് പി ജയരാജന്‍ വ്യക്തമാക്കി. ശ്രീ എം ഇടനിലക്കാരനായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ പറഞ്ഞത്.
ചർച്ച നടത്തിയത് ജില്ലാ ഭരണകൂടത്തിന്‍റെ സാന്നിധ്യമില്ലാതെ ശ്രീ എം മുൻകൈയെടുത്താണ്. ശ്രീ.എം നടത്തിയത് ശാശ്വത സമാധാനം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ്. ചർച്ചയെ സിപിഎം – ആര്‍എസ്എസ് രഹസ്യ ബാന്ധവമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. ചർച്ചക്ക് ശേഷവും സിപിഎം പ്രവർത്തകരെ ആർഎസ്എസ് ആക്രമിച്ചെന്ന് പി ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.