ട്രെയിനുകളിൽ തിരക്കേറി ; എറണാകുളം – തൃശൂർ യാത്രികർക്ക് ദുരിതം

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കോവിഡ് ഭീതിക്ക് തെല്ല് ആശ്വാസമായതോടെ ട്രെയിനുകളിൽ തിരക്കേറി. അതേസമയം തൃശൂർ – എറണാകുളം ഭാഗത്തേക്ക് രാവിലെ അൺ റിസർവ്ഡ് ട്രെയിനുകൾ ഉണ്ടെങ്കിലും തിരിച്ച് ട്രെയിനുകൾ ഇല്ലാത്തതാണ് ദുരിതമായത്. അതിനാൽ വൈകീട്ട് 5.40 ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുന്ന ഷൊർണൂർ മെമു ട്രെയിനിൽ വൻ തിരക്കാണ്. രാവിലെ എറണാകുളം ഭാഗത്തേക്ക് ഗുരുവായൂർ – പുനലൂർ, ഗുരുവായൂർ – എറണാകുളം സ്പെഷൽ ട്രെയിനുകൾക്ക് പുറമെ 9.45 ന് തൃശൂരിലെത്തുന്ന കണ്ണൂർ – ആലപ്പുഴ ഇൻറർസിറ്റി എക്സ്പ്രസും അൺ റിസർവ്ഡ് ട്രെയിനായി ഉണ്ട്. ഇവ മൂന്നിലും തിരക്കുമുണ്ട്.

എറണാകുളത്തേക്കുള്ള സ്ഥിരം യാത്രക്കാർ ആശ്രയിക്കുന്ന തിരിച്ച് തൃശൂരിൽ എത്തുന്നതിനായി വൈകീട്ട് 3.55 ന് എറണാകുളം സൗത്ത് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് കഴിഞ്ഞാൽ പിന്നെയുള്ളത് ഷൊർണൂർ മെമു ട്രെയിനാണ്. രാത്രി 7.55 നുള്ള എറണാകുളം – ഗുരുവായൂർ സ്പെഷൽ ട്രെയിൻ ആണ് പിന്നീട് സ്ഥിരം യാത്രക്കാർക്ക് ആശ്രയിക്കാവുന്ന അടുത്തത്. ഇതിനിടെ മെമുവിന് തൊട്ട് മുമ്പിൽ പോകുന്ന ആലപ്പുഴ – ചെന്നൈ എക്സ്പ്രസിലും പിന്നിൽ പോകുന്ന കന്യാകുമാരി – ബംഗളൂരു ഐലൻറ് എക്സ്പ്രസിലും അൺ റിസർവ്ഡ് കോച്ചുകൾ അനുവദിച്ചാൽ തൃശൂർ ഭാഗത്തേക്കുള്ള സീസൺ യാത്രക്കാർക്ക് ആശ്വാസമാകും. നിലവിൽ ഈ ട്രെയിനിൽ ബുക്ക് ചെയ്താലാണ് യാത്ര ചെയ്യാനാകുക. മെമു ട്രയിനിൽ കോച്ചുകൾ കുറവായതും തിരക്ക് വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്.

നേരത്തെ ഉണ്ടായിരുന്ന എറണാകുളം – ഷൊർണൂർ പാസഞ്ചർ ആണ് മെമു ആയത്. മെമു ട്രയിൻ മാറ്റി ജനറൽ കോച്ചുകൾ ഉള്ള പാസഞ്ചർ ട്രെയിൻ ആക്കണമെന്ന ആവശ്യവും ശക്തമാണ്. വിഷയം ചൂണ്ടിക്കാട്ടി ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചതായി ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗം അരുൺ ലോഹിദാക്ഷൻ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....