പത്തനംതിട്ട: നിർദിഷ്ട ശബരിമല വിമാനത്താവളത്തിനുള്ള സ്ഥലമേറ്റെടുപ്പിനെപ്പറ്റി പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ യോഗം ചേരും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ 11ന് ഉച്ചയ്ക്ക് 12നു ചെമ്പകത്തുങ്കൽ സ്റ്റേഡിയം ഹാളിലാണു യോഗം. വിമാനത്താവള നിർമാണത്തിനായി എസ്റ്റേറ്റിനു പുറത്ത് 307 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ചിലർ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനകീയ അഭിപ്രായം കൂടി കേൾക്കുന്നതിനു യോഗം വിളിച്ചത്.
നിർദിഷ്ട വിമാനത്താവളത്തിന്റെ ഘടനയും രൂപരേഖയും ജനങ്ങളെ അറിയിക്കുമെന്നും ആവശ്യമായ ഭൂമി മാത്രമേ ഏറ്റെടുക്കുകയുള്ളുവെന്ന് ഉറപ്പുവരുത്തുമെന്നും എംഎൽഎ അറിയിച്ചു. സ്ഥലമേറ്റെടുപ്പ് ബാധിക്കുന്ന 300 കുടുംബങ്ങളെ കേൾക്കുന്നതിനു വേണ്ടി 12ന് എരുമേലി റോട്ടറി ഹാളിലും 13നു മുക്കട കമ്യൂണിറ്റി ഹാളിലും പബ്ലിക് ഹിയറിങ് നടത്തും. ജനങ്ങളുടെ ഭാഗംകൂടി കേട്ടതിനു ശേഷമാകും സാമൂഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത്. ഈ റിപ്പോർട്ട് പൂർണമല്ലെന്നും നടപടികൾ സുതാര്യമല്ലെന്നും സ്ഥലം നഷ്ടപ്പെടുന്നവർക്ക് ആക്ഷേപമുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























