Sunday, April 20, 2025 10:06 am

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവിനെയും മകനെയും വെടിവെച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ഉത്തര്‍പ്രദേശ് : സാംബാല്‍ ജില്ലയില്‍ സമാജ്‌വാദി നേതാവ് ഛോട്ടേലാല്‍ ദിവാകറിനെയും മകന്‍ സുനില്‍ ദിവാകറിനെയും പട്ടാപ്പകല്‍ വെടിവച്ചു കൊന്നു. എം.‌ജി.‌എന്‍.‌ആര്‍.‌ജി.‌എയുടെ (തൊഴിലുറപ്പ് പദ്ധതി) കീഴിലുള്ള ഒരു റോഡ്‌ നിര്‍മ്മാണവുമായി ബന്ധപ്പട്ട തര്‍ക്കത്തിന്റെ ഫലമായാണ് കൊലപാതകം. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റില്‍ ഛോട്ടേലാല്‍ മത്സരിച്ചിരുന്നു. ദിവാകറും മകനും പാടത്ത് നടക്കാനിറങ്ങിയ സമയത്താണ് ആക്രമണകാരികള്‍ മോട്ടോര്‍ ബൈക്കില്‍ എത്തിയത്. ഹ്രസ്വമായ വാക്കേറ്റത്തിനൊടുവില്‍ അക്രമികള്‍ ഇരുവരെയും വെടിവച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് മോട്ടോര്‍ ബൈക്ക് ഉപേക്ഷിച്ച്‌ അക്രമികള്‍ ഓടിപ്പോയി. ഇരട്ട കൊലപാതക വാര്‍ത്ത അറിഞ്ഞതിനെ  തുടര്‍ന്ന് ധാരാളം സമാജ്‌വാദി പാർട്ടി പ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തി. അക്രമികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി കൊലപാതകം നടന്നയുടനെ സ്ഥലത്ത് എത്തിയ എസ്പി യമുന പ്രസാദ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഈസ്റ്റർ ദിനത്തിൽ പള്ളികൾ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശ്ശൂർ : ഈസ്റ്റർ ദിനത്തിൽ പള്ളികൾ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി....

കാസർ​ഗോഡ് ലഹരിക്കടിമപ്പെട്ട യുവാക്കൾ പോലീസുകാരനുൾപ്പെടെ 2 പേരെ വെട്ടിപരിക്കേൽപ്പിച്ചു

0
കാസർ​ഗോഡ് : കാഞ്ഞിരത്തുങ്കൽ കുറത്തിക്കുണ്ടിൽ ലഹരിക്കടിമപ്പെട്ട യുവാക്കൾ നടത്തിയ ആക്രമണത്തിൽ പോലീസ്...

പെരുമ്പാമ്പ് ഭീതിയില്‍ പള്ളിക്കലാർ

0
അടൂർ : പെരുമ്പാമ്പ് ഭീതിയില്‍ പള്ളിക്കലാർ. അടുത്ത സമയത്താണ് ...

ജോലികഴിഞ്ഞ് മടങ്ങവേ ട്രാൻസ്‌ജെൻഡറിന്‌ മർദനമേറ്റു ; കേസെടുത്ത് പോലീസ്

0
എറണാകുളം : ജോലികഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്കു മടങ്ങുമ്പോൾ അരൂക്കുറ്റി സ്വദേശിയായ ട്രാൻസ്‌ജെൻഡറിന്‌...