ഉത്തരവാദിത്തത്തോടെ പെരുമാറണം ; വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ബിജെപി നേതാവിനോട് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: തമിഴ്‌നാട്ടില്‍ ബീഹാറി കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ ആക്രമണം നടക്കുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഉത്തര്‍പ്രദേശ് ബി.ജെ.പി വക്താവ് പ്രശാന്ത് ഉംറാവോ മാപ്പു പറയണമെന്ന് സുപ്രീംകോടതി. അഭിഭാഷകന്‍ കൂടിയായ വക്താവ് കൂടുതല്‍ ഉത്തരവാദിത്ത ബോധം കാണിക്കേണ്ടിയിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹിന്ദി സംസാരിച്ചതിന് ബീഹാറില്‍ നിന്നുള്ള 15 കുടിയേറ്റ തൊഴിലാളികളെ തമിഴ്നാട്ടില്‍ തൂക്കിലേറ്റിയെന്നും അതില്‍ 12 പേര്‍ മരിച്ചെന്നും ഈ വര്‍ഷം ഫെബ്രുവരി 23ന് ഉംറാവു ട്വീറ്റ് ചെയ്തിരുന്നു.

പ്രശാന്ത് ഉമ്രാവുവിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ച സുപ്രീം കോടതി, ഉത്തരവാദിത്തത്തോടെ പെരുമാറാനും ഉപദേശിച്ചു. തന്റെ പേരിലുള്ള എഫ്.ഐ.ആറുകള്‍ ഒന്നാക്കണമെന്നും മുന്‍കൂര്‍ ജാമ്യത്തിന് മദ്രാസ് ഹൈകോടതി വെച്ച ഉപാധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രശാന്ത് സുപ്രീംകോടതിയിലെത്തിയത്. പ്രശാന്തിന്റെ ഹര്‍ജിയില്‍ തമിഴ്‌നാട് സര്‍ക്കാറിന് നോട്ടീസ് അയച്ച ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് 15 ദിവസം തുടര്‍ച്ചയായി പോലീസ് മുമ്പാകെ ഒപ്പുവെക്കണമെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

0
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി

0
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ...

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിൽ വന്ദേമാതരം ഒഴിവാക്കി വിജയ് സർക്കാർ

0
ചെന്നൈ: പതിനേഴാം തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ...