ന്യൂഡല്‍ഹി : ഭിന്നശേഷിക്കാര്‍ക്ക് അനുവദിച്ച ഇളവുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നടപ്പാക്കിയേ തീരു എന്ന് സുപ്രീംകോടതി. നീറ്റ് പ്രവേശന പരീക്ഷക്ക് ഒരു മണിക്കൂര്‍ അധികം അനുവദിച്ചില്ലെന്ന ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിയുടെ ഹർജിയിലാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ അഭിപ്രായ പ്രകടനം.
എഴുതാനും, വായിക്കാനും പ്രയാസമുള്ള വിദ്യാര്‍ഥിക്ക് നേരിട്ട അനീതിക്ക് പരിഹാരം കാണാനുള്ള പോംവഴി ആരായാന്‍ സുപ്രീംകോടതി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് രണ്ടാഴ്ച സമയം നല്‍കി. പരിഹാരമുണ്ടായില്ലെങ്കില്‍ വിദ്യാര്‍ത്ഥിക്ക് വലിയ നഷ്ടം നേരിടുമെന്നും കോടതി ഓര്‍മിപ്പിച്ചു.