ബീഹാർ : 12 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയ പ്രധാനാധ്യാപകൻ അറസ്റ്റിൽ. ബീഹാറിലെ പിപ്‌രി ബഹിയാർ പ്രൈമറി സ്കൂൾ പ്രധാനാധ്യപകനെയാണ് പോക്സോ ചുമത്തിൽ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയോട് അപരമര്യാദയായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇയാളെ കയ്യേയറ്റം ചെയ്തിരുന്നു.
12 വയസ്സുകാരിയായ നാലാം ക്ലാസ് വിദ്യാർത്ഥിനിയോടാണ് പ്രധാനാധ്യപകൻ അപമര്യാദയായി പെരുമാറിയത്. കവിളിൽ കടിച്ചതിനെ തുടർന്ന് പെൺകുട്ടി ഉറക്കെ കരയുകയും ഇത് കേട്ട് ആളുകൾ ഓടിക്കൂടുകയുമായിരുന്നു. ക്രൂരമായി മർദ്ദിച്ച ശേഷം നാട്ടുകാർ ഇയാളെ സ്കൂളിലെ ഒരു മുറിയിൽ പൂട്ടിയിട്ടു. സംഭവം അറിഞ്ഞ് കൂടുതൽ ആളുകൾ സ്കൂളിനു പുറത്ത് തടിച്ചുകൂടി. തുടർന്ന് പോലീസ് സ്ഥലത്തെത്തി പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാളെ വീണ്ടും നാട്ടുകാർ മർദ്ദിച്ചു.
ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടിയെങ്കിലും ഒടുവിൽ ഇയാളെ പോലീസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഇത് ആദ്യമായല്ല സ്കൂളിൽ ഇത്തരമൊരു സംഭവം നടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പോലീസ് നടപടിയെടുത്തിട്ടില്ലെന്നും നാട്ടുകാർ അറിയിച്ചു.