കലോത്സവത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് മത്സരിക്കാവുന്ന ഇനങ്ങളുടെ എണ്ണം അഞ്ചായി കുറച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് മത്സരിക്കാവുന്ന ഇനങ്ങളുടെ എണ്ണം അഞ്ചായി കുറച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. അറബിക്, സംസ്‌കൃത കലോത്സവങ്ങളിലും ജനറല്‍ വിഭാഗത്തിലുമായി ആകെ അഞ്ച് ഇനങ്ങളിലേ ഇനി മുതല്‍ മത്സരിക്കാനാവൂ. മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പ് ഇനങ്ങളിലുമാണ് ഒരു വിദ്യാര്‍ത്ഥിക്ക് മത്സരിക്കാവുന്നത് എന്നാണു ചട്ടം.

അറബിക്, സംസ്‌കൃത കലോത്സവങ്ങള്‍ സ്‌കൂള്‍ കലോത്സവത്തിന് ഒപ്പമാണ് നടന്നിരുന്നതെങ്കിലും ഇതു മറ്റൊരു വിഭാഗമായാണു മുമ്പ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ വിഭാഗങ്ങളില്‍ 5 ഇനങ്ങളിലും പങ്കെടുക്കുന്ന കുട്ടികള്‍ക്കും ജനറല്‍ വിഭാഗത്തില്‍ 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നു. എന്നാല്‍ അറബിക്, സംസ്‌കൃത മത്സരയിനങ്ങള്‍ പ്രത്യേകം പരിഗണിക്കേണ്ടതില്ല എന്നും അതനുസരിച്ച്‌ സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തണമെന്നുമാണു പുതിയ നിര്‍ദ്ദേശം. ഉപജില്ലാ കലോത്സവത്തിനു പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് മാറ്റം അറിഞ്ഞതെന്ന് അദ്ധ്യാപകര്‍ പറയുന്നു.

അതേസമയം സ്‌കൂള്‍ കലോത്സവ നടത്തിപ്പിനായി 8ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളില്‍നിന്ന് പണം ഈടാക്കരുതെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് ലംഘിച്ച്‌ പിരിവു നിര്‍ബാധം തുടരുന്നു. 1 മുതല്‍ 8 വരെ ക്ലാസുകളിലെ വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാണെന്നതിനാല്‍ ഈ ക്ലാസുകളിലെ കുട്ടികളില്‍നിന്ന് ഒരു തുക പോലും പിരിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറുണ്ട്. ഇത് ലംഘിച്ചാണ് പിരിവ്.

9- 12 ക്ലാസ് വിദ്യാര്‍ത്ഥികളില്‍നിന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചതിലെ തുമേറെ തുക പിരിച്ചുനല്‍കാന്‍ നിര്‍ദേശിക്കുന്നതിനൊപ്പമാണ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വിഹിതം നിശ്ചയിച്ചിരിക്കുന്നത്. ഈ വിദ്യാര്‍ത്ഥികളുടെ വിഹിതവും സബ് ജില്ലാ കലോത്സവ നടത്തിപ്പിനായി നല്‍കണമെന്നാണ് നിര്‍ദ്ദേശം. തുക അടച്ചില്ലെങ്കില്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയും പല ഉപ ജില്ലകളിലുമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വകാര്യഭൂമിയിലെ ധാതുക്കളുടെ ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയത് ഭരണഘടനാവിരുദ്ധം : ഹൈക്കോടതി

0
കൊച്ചി : കൃത്യമായ നഷ്ടപരിഹാരം നൽകാതെ മലബാർ മേഖലയിലെ സ്വകാര്യ ഭൂമിയിലെ...

ഒടുവിൽ വഴങ്ങി പിഎസ്‍സി ; നിയമന ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ കൈമാറി

0
തിരുവനന്തപുരം: വിവാദമായ നിയമനത്തട്ടിപ്പിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ കൈമാറി പി എസ്...

ഗവൺമെന്റ് പ്ലീഡർ നിയമന വിവാദം : പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണം ; കെപിസിസി നേതൃത്വം

0
തിരുവനന്തപുരം : ഗവൺമെൻറ് പ്ലീഡർ നിയമനത്തിലെ നേതാക്കളുടെ പ്രതികരണങ്ങൾ പരിധി വിടുന്ന...

ഉമ്മൻചാണ്ടി സാർ ഇരുന്ന കസേര ; അദ്ദേഹത്തെപ്പോലെ ആകാൻ ശ്രമിക്കുന്നുവെന്ന് വി ഡി സതീശൻ

0
തിരുവനന്തപുരം: ജനക്കൂട്ടത്തെ എന്നും നെഞ്ചേറ്റിയ ജനനായകൻ ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് ഇന്ന്...