പീഡനം : സ്‌കൂളുകളില്‍ പരാതിപ്പെട്ടി വേണം – മദ്രാസ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : വിദ്യാർത്ഥിനികൾ പീഡിപ്പിക്കപ്പെടുന്നതിനാൽ എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അധ്യാപകർ തന്നെ വിദ്യാർത്ഥിനികളെ പീഡിപ്പിക്കുന്നത് ഹീനകൃത്യമാണ്. ഇതിനെ കർശനമായി ഉരുക്കുമുഷ്ടിയോടെ അധികൃതർ നേരിടണമെന്ന് ജസ്റ്റിസ് പി.വേൽമുരുകൻ നിർദേശം നൽകി.

സേലം ജില്ലയിലെ സി.എസ്.ഐ. ഗേൾസ് ഹൈസ്കൂളിലെ അധ്യാപകനായ പാസ്റ്റർ ജയശീലന് അഞ്ച് വർഷം തടവ് വിധിച്ച കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ഒരു വിദ്യാർത്ഥിനിയെയാണ് പ്രതി പീഡിപ്പിച്ചത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ തടയേണ്ടിയിരിക്കുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു.

വിദ്യാർത്ഥിനികൾക്ക് പീഡനമേറ്റാൽ പലരും പുറത്ത് പറയാൻ മടി കാണിക്കും. അതിനാൽ പരാതി അറിയിക്കാൻ സ്കൂളിൽ പരാതിപ്പെട്ടി സ്ഥാപിക്കണം. ഇതിന്റെ താക്കോൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സൂക്ഷിക്കണം.

പരാതികൾ പരിശോധിക്കാൻ ഒരു സമിതിയെ ഹൈക്കോടതി രൂപീകരിച്ചു. പരാതികൾ പരിശോധിച്ച് പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെങ്കിൽ പോലീസിനെ അറിയിക്കണം. എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടി വേണം. അതിനായി ഡി.ഇ.ഒ.മാർ മുൻകൈ എടുക്കണം.

പീഡനകേസുകൾ വിചാരണ ചെയ്യുന്ന ചില പോക്സോ കോടതി ജഡ്ജിമാർക്ക് പരിശീലനം വേണമെന്നും ഹൈക്കോടതി പറഞ്ഞു. കാരണം നിയമവശങ്ങൾ ചില ജഡ്ജിമാർ ശരിയാംവണ്ണം മനസ്സിലാക്കാതെയാണ് ശിക്ഷവിധിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...

ഭോജ്ശാല കേസ് ; നിലവിലെ സ്ഥിതി തുടരും, മുസ്ലിം വിഭാഗത്തിന് പ്രാർത്ഥനാനുമതി

0
ന്യൂഡൽഹി: ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയത്തോട് ചേർന്നുള്ള തുറന്ന സ്ഥലത്ത് ജൂലൈ...

‘എന്റെ മകനെ വെറുമൊരു കേസ് ഫയലാക്കരുത്’ ; നീതി തേടി പ്രധാനമന്ത്രിക്ക് കേതന്റെ ...

0
പൂനെ: റിയൽ എസ്റ്റേറ്റ് ഏജന്റായിരുന്ന കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ നീതി...

കൊച്ചി കതൃക്കടവിലെ കുഴിമന്തി റസ്റ്റോറൻ്റിൽ ഭക്ഷ്യ വിഷബാധ

0
കൊച്ചി: കൊച്ചി കതൃക്കടവിലെ കുഴിമന്തി റസ്റ്റോറൻ്റിൽ ഭക്ഷ്യ വിഷബാധ. അൽ റീം...