കോര്‍പ്പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇടനിലക്കാരുടെ വന്‍ സംഘം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇടനിലക്കാരുടെ വന്‍ സംഘം. പാവപ്പെട്ട പട്ടികജാതിക്കാരില്‍നിന്ന് അപേക്ഷകള്‍ വാങ്ങുന്നതു മുതല്‍ ബാങ്കുകളില്‍നിന്ന് ചെക്കുകള്‍ സ്വന്തം പേരില്‍ മാറിയെടുക്കുന്നതു വരെ ഇവരാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതു തുടരുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബാങ്കുകളില്‍നിന്ന് സബ്സിഡി തുക നല്‍കിയ സ്ഥാപനങ്ങള്‍ പരിശോധിച്ചാല്‍ തട്ടിപ്പു ബോധ്യമാവും. പേരിനുമാത്രമുണ്ടാക്കിയ ചില സ്ഥാപനങ്ങളിലേക്കാണ് സബ്സിഡി തുക മുഴുവന്‍ മാറിയെടുത്തിരിക്കുന്നത്.

പല സ്ഥലങ്ങളില്‍നിന്നു ശേഖരിക്കുന്ന പട്ടികജാതിക്കാരുടെ വിലാസവും സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ചാണ് തട്ടിപ്പു നടത്തുന്നത്. ആനുകൂല്യം വാങ്ങിനല്‍കാമെന്ന പേരില്‍ അപേക്ഷ വാങ്ങി സബ്സിഡി തട്ടിയെടുത്ത് തുച്ഛമായ തുകകള്‍ നല്‍കി ഒതുക്കുന്നതും പതിവാണ്. 1.26 കോടി രൂപയുടെ സബ്സിഡി തട്ടിപ്പ് കണ്ടെത്തിയതില്‍ കൂടുതല്‍ തുകകളും പോയിരിക്കുന്നത് തിരുവല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ഇടനിലസംഘത്തിനാണ്. ഭൂരിഭാഗം സംഘങ്ങള്‍ക്കും ലഭിച്ച തുക ഒരേ സ്ഥാപനത്തിലെ ബില്ലുപയോഗിച്ചാണ് മാറിയെടുത്തിരിക്കുന്നത്. വ്യക്തിഗത ആനുകൂല്യത്തിന് അപേക്ഷ നല്‍കിയപ്പോള്‍ 4500 രൂപയോളം കൈക്കൂലി വാങ്ങിയെന്ന് മേയര്‍ക്കു പരാതി ലഭിച്ചതും ഈ സ്ഥാപനവുമായി ബന്ധപ്പെട്ട പൂന്തുറ സ്വദേശിനിക്കെതിരേയാണ്.

കോര്‍പ്പറേഷനില്‍ പട്ടികജാതി ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ നല്‍കിയവരല്ല തുടരന്വേഷണങ്ങള്‍ക്കെത്തുന്നത്. സ്ഥിരം ചില ഇടനിലക്കാരാണ് കുറവുള്ള രേഖകള്‍ എത്തിക്കുന്നതും ഉദ്യോഗസ്ഥരുമായി ചങ്ങാത്തം കൂടുന്നതും. സ്വയംതൊഴില്‍ സംഘങ്ങള്‍ക്ക് വായ്പയും അക്കൗണ്ടും തേടി സഹകരണ ബാങ്കുകളിലെത്തുന്നതും ഇടനിലക്കാര്‍തന്നെ. പക്ഷേ, ഇവിടെ നല്‍കുന്ന ഗുണഭോക്താക്കളുടെ പേരുകള്‍ വ്യത്യസ്തമായിരിക്കും. ആരെങ്കിലും അന്വേഷിച്ചുവന്നാല്‍ ഒഴിവാക്കിവിടാനാണ് ഈ തന്ത്രം.

ഒരു സ്വയംതൊഴില്‍ സംഘത്തിലെ രണ്ടുപേരുടെ പേരില്‍ അക്കൗെണ്ടടുത്ത് പണം ഇടനിലക്കാര്‍ നടത്തുന്ന സ്വകാര്യസ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കു മാറിയെടുക്കും. എന്നാല്‍, കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ മുതലെടുത്ത് വ്യജരേഖകള്‍ വ്യാപകമായുണ്ടാക്കി വന്‍ തട്ടിപ്പു നടത്തുകയായിരുന്നു. പലയിടത്തുനിന്നു കിട്ടുന്ന രേഖകളിലും വിലാസത്തിലുമെല്ലാം സബ്സിഡി തട്ടിക്കുകയായിരുന്നു. മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഇപ്പോഴും ഇതു തുടരാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഖമേനിയുടെ വിടവാങ്ങൽ; സംസ്കാരം അടുത്ത മാസം ഒൻപതിന്, ഇറാനിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ

0
തെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി...

ഒറ്റപ്പാലത്ത് പാഠപുസ്തക വിതരണം വൈകിയെന്ന പരാതി

0
പാലക്കാട്: പാഠപുസ്തക വിതരണം വൈകിയെന്ന പരാതിയില്‍ നടപടി. ഒറ്റപ്പാലം ഈസ്റ്റ് ഗവണ്‍മെന്റ്...

സ്ത്രീകൾക്ക് ഫ്രീ യാത്രയ്ക്കുള്ള ടിക്കറ്റ് റെഡി; കെ.എസ്.ആർ.ടി.സി ബസുകളിൽ സ്റ്റെൻസിൽ അടിക്കൽ ആരംഭിച്ചു

0
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍സി ബസുകളില്‍ സ്റ്റെന്‍സില്‍...

ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച ഉപരോധം എല്ലാ വാണിജ്യകപ്പലുകളും നിർബന്ധമായും പാലിക്കണമെന്ന് ഇന്ത്യയോട് യുഎസ്

0
ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച...