കായലോട് എസ് ഡി പി ഐ സദാചാര ഗുണ്ടാ ആക്രമണം ; റിപ്പോർട്ട് തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കായലോട് എസ് ഡി പി ഐ സദാചാര ഗുണ്ടാ ആക്രമണത്തിൽ റിപ്പോർട്ട് തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് നിർദ്ദേശിച്ചു. അതേസമയം ഒളിവിൽ കഴിയുന്ന എസ്ഡിപിഐ പ്രവർത്തകരായ രണ്ട് പ്രതികൾക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി. എസ്ഡിപിഐ സദാചാര ഗുണ്ടാ ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ റിപ്പാർട്ട് തേടിയത്. രണ്ട് ദിവസത്തിനകം സംസ്ഥാന പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിക്കണം. അതേസമയം എസ്ഡിപിഐ പ്രവർത്തകരായ രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. ഇവർ ഒളിവിലാണ്.

പാടിയിൽ സുനീർ പൊന്ന്യത്ത് സക്കറിയ എന്നിവരാണ് ഒളുവിൽ പോയത്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി. സദാചാര ആക്രമണത്തിന് ഇരയായ യുവാവിൻ്റെ പരാതിയിൽ അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. മൂന്ന് പേർ നേരത്തെ പിടിയിലായിരുന്നു. യുവതിക്കൊപ്പം സദാചാര ആക്രമണത്തിനിരയായ റഹീസ് ശനിയാഴ്ച മജിസ്ട്രേറ്റിന് മുൻപാകെ രഹസ്യ മൊഴി നൽകി. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് പറമ്പായി സ്വദേശി റസീനയും സുഹൃത്ത് റഹീസും കാറിൽ സംസാരിച്ചു കൊണ്ടിരിക്കവേ ഇവർക്ക് നേരെ എസ്ഡിപിഐ സദാചാര ഗുണ്ടാ ആക്രമണമുണ്ടായത്. തൊട്ടടുത്ത ദിവസം രാത്രി റസീന ജീവനൊടുക്കി. ആത്മഹത്യ കുറിപ്പിൻ്റെ അടിസ്ഥാനത്തിൽ എസ്ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘പ്രിയദര്‍ശിനി’ സൗജന്യ യാത്രാപദ്ധതി മലപ്പുറം ജില്ലയില്‍ വലിയ വിജയമാകുന്നു

0
മലപ്പുറം: കെഎസ്ആര്‍ടിസിയുടെ 'പ്രിയദര്‍ശിനി' സൗജന്യ യാത്രാപദ്ധതി മലപ്പുറം ജില്ലയില്‍ വലിയ വിജയമാകുന്നു....

പ്ലാറ്റ്ഫോം ടിക്കറ്റിനേക്കാൾ ചെലവ് കുറവിൽ യാത്രയൊരുക്കി നമോ ഗ്രീൻ റെയിൽ

0
ജിന്ദ്: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിലെ ജിന്ദ് സ്റ്റേഷനിൽ...

മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നു

0
മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എന്‍സിപി) ആഭ്യന്തര തർക്കങ്ങൾ...

അങ്കണവാടിക്ക് സമീപത്തെ കാടുകയറിയ കുളം ഭീഷണിയാകുന്നു

0
ഹരിപ്പാട്: ചേപ്പാട് അഞ്ചാം വാർഡിലെ 42-ാം നമ്പർ കൃഷ്ണ അങ്കണവാടിക്ക്...