മൂന്ന് മാസത്തിനിടെ ആന ആക്രമണങ്ങളില്‍ കൊല്ലപ്പട്ടത് ഏഴ് പേര്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കേരളത്തിലെ ഉത്സവങ്ങളില്‍ ഒഴിച്ചുകൂടാകാത്ത ചടങ്ങാണ് ആന എഴുന്നള്ളിപ്പ്. ആചാരങ്ങളും പതിവുകളും നിരത്തി ആന എഴുന്നെള്ളിപ്പിനുള്ള അനുകൂല വാദങ്ങള്‍ ഉയരുമ്പോഴും സംസ്ഥാനത്ത് വിവിധ ആഘോഷങ്ങള്‍ക്കിടെ ഉണ്ടാകുന്ന ആന ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. 2024 ല്‍ ഒമ്പത് പേരാണ് സംസ്ഥാനത്ത് വിവിധ ചടങ്ങുകള്‍ക്കിടെ ഉണ്ടായ ആനയുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. എന്നാല്‍, 2025 ലെ മൂന്ന് മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ പോലീസ് കണക്കുകള്‍ പ്രകാരം ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് കൊയിലാണ്ടിയില്‍ ഉണ്ടായ ഒരു സംഭവത്തില്‍ മാത്രം മൂന്ന് പേരാണ് ഈ വര്‍ഷം കൊല്ലപ്പെട്ടത്.

തൃശ്ശൂരില്‍ രണ്ട് പേരും മലപ്പുറം തിരൂര്‍, പാലക്കാട് കൂറ്റനാട് എന്നിവിടങ്ങളില്‍ ഓരോ വ്യക്തികളും കൊല്ലപ്പെട്ടിട്ടുണ്ട്. 2023 ല്‍ 11 മരണങ്ങളാണ് സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആനകളുടെ ജൈവികമായ സാഹചര്യങ്ങളും ഉത്സവകാലത്തെ ആക്രമണങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് വെറ്ററനറി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ലൈംഗികതയെ നിയന്ത്രിക്കുന്ന ഹോര്‍മോണായ റ്റെസ്റ്റാസ്റ്ററോണിന്റെ അളവ് ആനകളില്‍ വര്‍ധിക്കുന്ന സമയമാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലം. ഇതിനൊപ്പം ഉത്സവങ്ങളിലെ സാചര്യങ്ങളും മതിയായ വെള്ളം, ഭക്ഷണം, വിശ്രമം എന്നിവയുടെ കുറവും ആനകളെ അക്രമാസക്തരാക്കുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ന്യൂനമര്‍ദ്ദം തീവ്രമായി , 24 മണിക്കൂറിനകം കരയില്‍ പ്രവേശിക്കും

0
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്രമായതായി കേന്ദ്ര...

നെടുമ്പാശേരി വിമാനത്താവളത്തിന് കെ കരുണാകരൻ്റെ പേര് നൽകണമെന്ന് വി എം സുധീരൻ

0
തൃശൂർ: നെടുമ്പാശേരി വിമാനത്താവളത്തിന് കെ കരുണാകരൻ്റെ പേര് നൽകണമെന്ന് മുതിർന്ന കോൺഗ്രസ്...

വർക്കല പാപനാശം ബീച്ചിലെ ക്ലിഫ് കുന്നിന്റെ താഴ്ഭാഗം ഇടിഞ്ഞുവീണു

0
വർക്കല : വർക്കല പാപനാശം ബീച്ചിലെ ക്ലിഫ് കുന്നിന്റെ താഴ്ഭാഗം ഇടിഞ്ഞുവീണു....

പ്രശാന്ത് കിഷോർ തിരഞ്ഞെടുപ്പ് ഗോദയിലേക്ക്

0
പട്‌ന: രാഷ്ട്രീയ തന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോര്‍...