മിസോറാമിൽ ശക്തമായ ഇടിമിന്നൽ; 2500ലധികം വീടുകളും കെട്ടിടങ്ങളും തകർന്നു

For full experience, Download our mobile application:
Get it on Google Play

ഐസ്വാൾ: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ഇടിമിന്നലിൽ മിസോറാമിൽ കനത്ത നാശനഷ്ടം. 2500ലധികം വീടുകൾക്കും കെട്ടിടങ്ങൾക്കും സ്‌കൂളുകൾക്കും തകരാറ് സംഭവിച്ചു. മിന്നലേറ്റ് ഒരു സ്ത്രീ മരിച്ചതായും റിപ്പോർട്ടുണ്ട്. ശക്തമായ കാറ്റിൽ മരം കടപുഴകി വീണാണ് 45കാരിയായ സ്ത്രീ മരിച്ചത്. മരങ്ങൾ കടപുഴകി വീണും, റോഡുകൾ തകർന്നും കിടക്കുന്നതിനാൽ പലയിടങ്ങളിലേക്കും എത്തിപ്പെടാനാകാത്ത സാഹചര്യമാണുള്ളത്. ഞായറാഴ്ച മുതൽ തുടർച്ചയായി പെയ്യുന്ന മഴയാണ് സംസ്ഥാനത്ത് കടുത്ത നാശനഷ്ടം വിതച്ചത്. മഴയ്‌ക്കൊപ്പം കൊടുങ്കാറ്റും ആലിപ്പഴ വർഷവും ദുരന്തത്തിന്റെ ആഘാതം കൂട്ടി.

പല വീടുകളും കെട്ടിടങ്ങളും പൂർണമായും തകർന്ന നിലയിലാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം അഞ്ച് ജില്ലകളിലാണ് ഇടിമിന്നലും മഴയും കനത്ത നാശം വിതച്ചത്. 11ഓളം ദുരിതാശ്വാസ ക്യാമ്പുകളും തകർന്നു. വടക്കൻ മിസോറാമിലെ കൊളാസിബ് ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജില്ലയിൽ മാത്രം 632 വീടുകൾ ഉൾപ്പെടെ 800 കെട്ടിടങ്ങളാണ് തകർന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും നിയമങ്ങളനുസരിച്ച് ദുരിതബാധിതർക്ക് ആവശ്യമായ സഹായം കൈമാറുമെന്ന് സർക്കാർ അറിയിക്കുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ടെലഗ്രാം വലിയ സുരക്ഷാ ഭീഷണി’ ; ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ, ചോദ്യങ്ങളുമായി...

0
ന്യൂഡൽഹി: തെറ്റായ സൈബർ പ്രക്രിയകൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗതാഗതം തടസപ്പെടും പുനരുദ്ധാര പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കിടങ്ങാലിപടി മുതല്‍ പന്നിവേലിചിറ...

മറയൂരിൽ മധ്യവയസ്കൻ മരിച്ച നിലയിൽ : കാട്ടാന ആക്രമണമെന്ന് ആരോപിച്ച് വൻ പ്രതിഷേധവുമായി നാട്ടുകാർ

0
ഇടുക്കി : മറയൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....

മമതയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റി ; പിന്നിൽ രാഷ്ട്രീയ പ്രതികാരമെന്ന് തൃണമൂൽ

0
കൊൽക്കത്ത : ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ...