പശുവിനെ മൃഗങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കണം, ദൈവമായി കണക്കാക്കണമെന്ന് ശങ്കരാചാര്യര്‍

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍: പശുക്കളെ മൃഗങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ജ്യോതിര്‍മഠ് പീഠത്തിലെ ശങ്കരാചാര്യര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പശുക്കളെ ദൈവമായി കണക്കാക്കണമെന്നാണ് ജ്യോതിര്‍മഠ് പീഠം ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ സരസ്വതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്നലെ ഭുവനേശ്വറിലെത്തിയ ശങ്കരാചാര്യര്‍, ലിംഗരാജ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയശേഷം സംസാരിക്കുകയായിരുന്നു. ഗോ പ്രതിഷ്ഠ ധ്വജ് സ്ഥാപന ഭാരത് യാത്രയുടെ ഭാഗമായാണ് ഞാന്‍ ഇവിടെയെത്തിയത്. നിയമങ്ങള്‍ രൂപീകരിക്കുന്നത് സര്‍ക്കാരിന്റെ ജോലിയാണ്, ‘ഗോ ഭക്തര്‍’ ഗോമാതായെ സേവിക്കണം. സര്‍ക്കാര്‍ പശുക്കളെ മൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ നമ്മുടെ സംസ്‌കാരത്തില്‍ പശുവിനെ ദൈവമായി കണക്കാക്കുന്നു, അവയെ ‘മാതാ’ എന്ന് വിളിക്കുന്നു. നമ്മുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. പശുക്കളെ മൃഗങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുക. ഇതു നിയമമായാല്‍ പശു മൃഗമല്ല, ‘മാതാ’ ആണെന്ന് ആളുകള്‍ മനസ്സിലാക്കും. ഇതോടെ ആളുകളുടെ കാഴ്ചപ്പാട് മാറുമെന്നും ശങ്കരാചാര്യര്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യനാണ് അവിമുക്തേശ്വരാനന്ദ സരസ്വതി. സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ മരണശേഷമാണ് അദ്ദേഹത്തെ ജ്യോതിഷ് പീഠത്തിന്റെ ശങ്കരാചാര്യനായി നിയമിച്ചത്. നേരത്തെ സ്വാമി ശ്രീ അവിമുക്തേശ്വരാനന്ദ് സരസ്വതി മഹാരാജ് സെപ്തംബര്‍ 23 ന് ലക്ഷ്മണ്‍പൂരില്‍ ഗോ പ്രതിഷ്ഠാന്‍ ആന്ദോളനും ഗോ ധ്വജ് സ്ഥാപന ഭാരത് യാത്രയും സംഘടിപ്പിച്ചിരുന്നു.

ആ സമ്മേളനത്തില്‍ ‘പശുവധം’ എന്ന വിഷയത്തില്‍ ശങ്കരാചാര്യര്‍ പ്രഭാഷണവും നടത്തിയിരുന്നു. സനാതനികള്‍ മുതിര്‍ന്നവരെ ബഹുമാനിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യവും സ്വത്വവുമാണ്. നമ്മള്‍ ‘ഗോമാതാവിന്’ റൊട്ടി സമര്‍പ്പിക്കുന്നു, പക്ഷേ അവ കൊല്ലപ്പെടുന്നത് കാണുന്നത് ദയനീയമാണ്. നമ്മുടെ ശത്രുക്കള്‍ക്ക് ഇതിലും വലുത് മറ്റെന്താണ്?. അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ത്ത് ബ്രിട്ടീഷുകാരെ നമ്മുടെ നാട്ടില്‍ നിന്ന് തുരത്തി. പശുക്കളെ കുറിച്ച് പ്രഭാഷണം നടത്തുകയും, നേട്ടത്തിനായി അവയെ കൊല്ലുകയും ചെയ്യുന്നു. ഗോ മാതാവ് സ്വതന്ത്രയാകുമെന്ന് കരുതി നാം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പിന്തുണ നല്‍കി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പശുക്കളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. ശങ്കരാചാര്യര്‍ അഭിപ്രായപ്പെട്ടു.ഗോവധം കുറ്റമായി പ്രഖ്യാപിക്കുന്നതിനുപകരം അറവുശാലകള്‍ക്ക് സബ്സിഡി പോലും നല്‍കിയെന്നും ശങ്കരാചാര്യ പറഞ്ഞു. ഗോഹത്യ നിര്‍ത്തലാക്കണമെന്നും അതിന് നിയമം കൊണ്ടുവരണമെന്നും 100 കോടി ഹിന്ദുക്കള്‍ക്ക് വേണ്ടി സര്‍ക്കാരിനോട് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ശങ്കരാചാര്യര്‍ പറഞ്ഞു. പല സംസ്ഥാനങ്ങളും ഗോവധ വിരുദ്ധ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ചില സംസ്ഥാനങ്ങള്‍ അത് അനുവദിച്ചു കൊണ്ടിരിക്കുകയാണെന്നും ശങ്കരാചാര്യ പറഞ്ഞു. ഗോസംരക്ഷണത്തിനായി 35 സംസ്ഥാനങ്ങളില്‍ പോയി പ്രത്യേക പ്രതിഷ്ഠ നടത്തുമെന്ന് ശങ്കരാചാര്യര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും പിടിയിൽ

0
കൊച്ചി : കടവന്ത്രയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും വിജിലൻസിന്റെ...

മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ലോ കോളേജിൽ എസ്എഫ്ഐ ബാന‍ർ

0
കൊച്ചി : മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ​ഗവ. ലോ...

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ആറ് തൊഴിലാളികൾ മരിച്ചു ; 14 പേർക്ക് പരിക്ക്

0
ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ...

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...