കോന്നി : കോന്നി താലൂക്കിൽ വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിന് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോന്നി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കോന്നിയിൽ ചില വ്യാപാര കേന്ദ്രീകരിച്ച് ലഹരി ഉത്പന്നങ്ങളുടെ വില്പന വ്യാപകമാണ്. എന്നാൽ ഇതിനെതിരെ നടപടി സ്വീകരിക്കാൻ പോലീസിനോ എക്സൈസ് വിഭാഗത്തിനോ കഴിയുന്നില്ല. കോന്നിയിലെ പല കടകളിൽ നിന്നും എക്സൈസും പോലീസും നടത്തിയ പരിശോധനയിൽ പുകയില ഉത്പന്നങ്ങളും പിടിച്ചെടുക്കുന്നുണ്ട്. എങ്കിലും അവർക്ക് പരമാവധി ഇരുനൂറ് രൂപ പിഴ ഈടാക്കാൻ മാത്രമേ കഴിയുന്നുള്ളു എന്നും പോലീസും എക്‌സൈസസും പറയുന്നു. കോന്നിയിൽ അഥിതി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ ലഹരിയുടെ ഉറവിടങ്ങൾ ആയി മാറുന്നുണ്ടെന്നും ഇവിടെ പരിശോധന കർശനമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിനായി പഞ്ചായത്ത് തല ലഹരി വിമുക്ത കമ്മറ്റികൾ ചേരേണ്ടത് ആവശ്യമാണെന്നും യോഗം അറിയിച്ചു.
കോന്നി നഗരത്തിൽ കെഎസ്റ്റിപി റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കണം എന്നും ഓണം അടുത്തതിനാൽ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി ചേർന്ന് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ നടപ്പാക്കണമെന്നും ആവശ്യമുയർന്നു. കോന്നിയിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്നും നഗരത്തിൽ നായ ശല്യം വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ നടപടികൾ കൈകൊള്ളേണ്ടത് ആവശ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കോന്നി നഗരത്തിൽ പലയിടത്തും വീട്ടിൽ വളർത്തിയിരുന്ന നായകളെ തെരുവിൽ ഉപേക്ഷിക്കുന്ന സ്ഥിതി ഉണ്ടാകുന്നുണ്ട്. എന്നാൽ ഇതിന് തടയിടാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കഴിയുന്നില്ല. കോന്നി കെഎസ്ആർറ്റിസി സ്റ്റാൻഡ് കേന്ദ്രീകരിച്ച് നായ ശല്യം വർധിച്ച് വരുകയാണെന്നും യോഗം കുറ്റപ്പെടുത്തി. സംസ്ഥാന പാതയിൽ സഞ്ചരിക്കുന്ന സ്വകാര്യ ബസുകൾക്ക് സ്പീഡ് ഗവേർണറുകൾ ആവശ്യമാണെന്നും കഴിഞ്ഞ ദിവസം ചിറ്റൂർ വനിതാ ഓട്ടോ ഡ്രൈവറെ ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സംഭവം അതീവ ഗൗരവമുള്ളതാണെന്നും യോഗം അറിയിച്ചു.
പാറമടകളിൽ നിന്നും അമിത ഭാരം കയറ്റിയാണ് ടിപ്പർ ലോറികൾ പോകുന്നത് എന്നും ഈ വിഷയത്തിൽ നടപടി ഉണ്ടാകണം എന്നും യോഗം ആവശ്യപ്പെട്ടു. എന്നാൽ അമിത ഭാരം കയറ്റുന്നതിന് മോട്ടോർ വാഹന വകുപ്പും പോലീസും പിഴ ഈടാക്കുന്നുണ്ടെങ്കിലും പാറ മടകളിൽ നിന്ന് തന്നെ ഈ ലോഡുകൾ തൂക്കി വിടേണ്ടത് ആവശ്യമാണെന്നും പലരും ഇത് ചെയ്യുന്നില്ല എന്നും ഉദ്യോഗസ്ഥർ മറുപടി നൽകി. കോന്നിയിൽ അഥിതി തെഴിലാളികൾ നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്നും ഇവർ ഒരു കുറ്റകൃത്യം ചെയ്താൽ നടപടി എടുക്കാൻ പ്രയാസം ആണെന്നും അതിനാൽ കോന്നിയിലെ അഥിതി തൊഴിലാളികൾക്ക് തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കാൻ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. കോന്നിയിൽ മഞ്ഞപിത്തം പാറുന്ന സാഹചര്യത്തിൽ കോന്നിയിൽ ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും പരിശോധന നടത്തണം എന്നും കോന്നി അക്ഷയ കേന്ദ്രങ്ങളിൽ അമിത ഫീസ് ഈടാക്കുന്ന വിഷങ്ങൾ പരിശോധിക്കണം എന്നും യോഗം ആവശ്യപ്പെട്ടു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനി സാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ജ്യോതി ബി, കോന്നി താലൂക്ക് തഹൽസീദാർ മഞ്ജുഷ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയ പ്രതിനിധികൾ, വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033