പോലീസുകാരുടെ വഴിവിട്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു സ്വയം വിരമിച്ച് എസ്ഐ എ. ഹർഷാദ്

For full experience, Download our mobile application:
Get it on Google Play

ശാസ്താംകോട്ട : മോഷണക്കേസിൽ നിന്നും ഒഴിവാക്കാൻ ആക്രിക്കട ഉടമയിൽ നിന്നും ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതും യുവാവിനെ കഞ്ചാവ് കേസിൽ കുടുക്കിയതും അടക്കം പോലീസ് ഉദ്യോഗസ്ഥർ നടത്തിയ വഴിവിട്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ പ്രതികാര നടപടി നേരിട്ട സ്പെഷൽ ബ്രാഞ്ച് എസ്ഐ ആറര വർഷം സർവീസ് ശേഷിക്കെ സ്വയം വിരമിച്ചു. ശാസ്താംകോട്ട പൊലീസ് ‌സ്റ്റേഷനിൽ ജോലി ചെയ്‌തിരുന്ന കരുനാഗപ്പള്ളി സ്വദേശി എ.ഹർഷാദ് (49) ആണ് പോലീസ് അസോസിയേഷന്റെ രാഷ്ട്രീയ ഇടപെടലിൽ മനംനൊന്തു സർവീസ് അവസാനിപ്പിച്ചത്.

ശാസ്താംകോട്ടയിൽ നിർമാണത്തിലിരുന്ന, തദ്ദേശ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറിയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ജൂലൈയിൽ 3 ലക്ഷം രൂപയുടെ കേബിളുകൾ കവർന്ന് ആക്രി കടയിൽ വിറ്റ കേസിൽ അസോസിയേഷൻ നേതാക്കളായ എസ്എച്ച്ഒ, എസ്ഐ എന്നിവർ നടത്തിയ വഴിവിട്ട നീക്കമാണ് വിവാദമായത്. രണ്ട് ലക്ഷം രൂപ കൈക്കുലി വാങ്ങി കടയുടമയെ കേസിൽ നിന്ന് ഒഴിവാക്കിയ ശേഷം മറ്റ് ഉദ്യോഗസ്‌ഥർക്ക് സംശയം തോന്നാതിരിക്കാൻ ‌സ്റ്റേഷനിലേക്ക് 15,000 രൂപയുടെ ഫോട്ടോസ്‌റ്റാറ്റ് പേപ്പർ കടയുടമയെ കൊണ്ട് എത്തിച്ചു നൽകി.

ആക്രിക്കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, രണ്ട് ജീവനക്കാർ കടയിൽ നിന്ന് പണം കവർന്നതായും കണ്ടെത്തിയിരുന്നു. ഇരുവരെയും നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്ത്, ഇവരുടെ ബന്ധുക്കളിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങി കട ഉടമയ്ക്ക് നൽകിയ ശേഷം ഇവരെ വിട്ടയച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ മൈനാഗപ്പള്ളി സ്വദേശിയായ യുവാവിനെ പിടികൂടി പൊലീസ് തന്നെ പുറത്ത് നിന്നും കഞ്ചാവ് എത്തിച്ച് ഇയാളിൽ നിന്നും പിടിച്ചതെന്ന പേരിൽ കേസ് എടുത്തതായും പരാതിയുണ്ട്.

ശബ്ദ സന്ദേശങ്ങൾ അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ പോലീസ് മേധാവിക്ക് ഹർഷാദ് റിപ്പോർട്ട് നൽകി. എന്നാൽ എസ്‌പി ഓഫിസിൽ നിന്നും റിപ്പോർട്ട് ചോർന്നതോടെ പോലീസ് അസോസിയേഷന്റെ കണ്ണിലെ കരടായി ഹർഷാദ് മാറി. മന്ത്രിതലത്തിൽ ഇടപെട്ടാണ് ഹർഷാദിനെ കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനിലേക്ക് തിരക്കിട്ട് സ്‌ഥലം മാറ്റിയത്. സത്യത്തിനു വേണ്ടി നിലകൊണ്ടതിന്റെ പേരിൽ സേനയിൽ നിന്നു നേരിട്ട പ്രതികാര നടപടിയിൽ മനംനൊന്തു സർവീസ് അവസാനിപ്പിക്കുന്നതായി അറിയിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട ശേഷമാണ് ഹർഷാദ് വിരമിച്ചത്.

മികച്ച സേവനത്തിന് ഗുഡ് സർവീസ് എൻട്രി ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ്. തന്റെ റിപ്പോർട്ടിൽ കണ്ടെത്തിയ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് നിയമ നടപടിയും ഹർഷാദ് ആരംഭിച്ചു. സമൂഹ മാധ്യമങ്ങളിലെ റീൽസിലൂടെ വൈറലായ എസ്ഐ അടക്കമുള്ളവർക്കെതിരെയാണ് ഹർഷാദിന്റെ പോരാട്ടം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യാത്രക്കാരെ ആക്രമിച്ച് വൻ കവർച്ച ; തൃപ്രയാറിൽ കാറിന്റെ ചില്ല് തകർത്ത് മുളകുപൊടി സ്പ്രേ...

0
തൃശ്ശൂർ: കാറിൽ സഞ്ചരിച്ചിരുന്ന സംഘത്തെ ആക്രമിച്ചു പണം തട്ടിയതായി പരാതി. തൃപ്രയാര്‍...

അട്ടപ്പാടിയിൽ അബദ്ധത്തിൽ വിഷക്കായ കഴിച്ച രണ്ട് കുട്ടികൾ ആശുപത്രിയിൽ

0
പാലക്കാട്: അട്ടപ്പാടിയില്‍ രണ്ട് കുട്ടികള്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ചു. ഇന്ന് വെകിട്ട്...

​’ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നു; ഇന്നും അറസ്റ്റ് നൂറ് കടന്നു,

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തുഫാനില്‍ സംസ്ഥാനത്ത് അറസ്റ്റ് തുടരുന്നു. 24 മണിക്കൂറിനിടെ 137...

ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഐഎം

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ്...