സിൽവർലൈൻ എന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രം ; ജോസഫ് എം.പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്നല്ലെങ്കിൽ നാളെ സിൽവർ ലൈൻ വരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വ്യാമോഹമായി അവശേഷിക്കുകയെയുള്ളൂവെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി. നിർമ്മാണ ഘട്ടത്തിൽ തന്നെ നാഷണൽ ഹൈവേ വിണ്ടുകീറിയും ഇടിഞ്ഞും ഒലിച്ചുപോകുന്ന അത്യാപൽകരമായ അവസ്ഥാ വിശേഷം നേരിൽ കണ്ടിട്ടും ഇത് ആവർത്തിക്കുന്ന മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന കൗതുകമാണ് എല്ലാവരിലും ഉയർത്തുന്നത്. ഈ സ്ഥലത്താണ് മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തിൽ എംബാങ്ക്മെന്റ് നിർമ്മിച്ചു അതിനു മുകളിലൂടെയുള്ള സിൽവർലൈൻ പാതയെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളോ കാലാവസ്ഥാ വ്യതിയാനങ്ങളോ കണക്കിലെടുക്കാതെയും അവയെക്കുറിച്ച് ശാസ്ത്രീയ പഠനങ്ങൾ നടത്താതെയുമുള്ള നിർമ്മാണങ്ങൾ വലിയ ഭീഷണി ഉയർത്തുമെന്ന മുന്നറിയിപ്പ് കൺമുന്നിൽ യാഥാർത്ഥ്യമായിരിക്കുകയാണ്. ഇനിയെങ്കിലും പാരിസ്ഥിതിക ആഘാത പഠനങ്ങൾ നടത്തി അതിന്റെ ക്ലിയറൻസ് ലഭിക്കാതെ വൻകിട പദ്ധതികൾ ആരംഭിക്കുകയില്ലെന്നു ഉറപ്പുവരുത്താൻ ഭരണാധികാരികൾ തയ്യാറാവണം.

സുപ്രീംകോടതി ആവർത്തിച്ചു വ്യക്തമാക്കിയിരിക്കുന്ന നിർദ്ദേശവും അതുതന്നെ. എന്നാൽ വൻകിടക്കാരായ പദ്ധതി നടത്തിപ്പുകാരുടെ സ്വാധീനത്തിൽ ഇതൊന്നുമില്ലാതെ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുന്ന ദുസ്ഥിതിയാണ് ഇന്ന് നിലവിലുള്ളത്. മുഖ്യമന്ത്രി ഇപ്പോഴും വാശി പറയുന്ന സിൽവർ ലൈനിന്റെ കാര്യത്തിൽ അംഗീകൃത ഏജൻസിയുടെ പാരിസ്ഥിതിക ആഘാത പഠനം ഇപ്പോഴും നടത്തിയിട്ടില്ല. റെയിൽവേ പരിഗണിച്ചുകൊണ്ടിരിക്കുന്ന മൂന്നും നാലും പാതകളും നിലവിലെ പാതകളുടെ വളവു നിവർക്കലുമാണ് കേരളത്തിന്റെ സാഹചര്യത്തിൽ അഭികാമ്യമായിട്ടുള്ളത്. ആ യാഥാർത്ഥ്യം ഉൾക്കൊണ്ട് അതിനുള്ള നടപടികൾക്ക് വേഗം കൂട്ടേണ്ട സംസ്ഥാന സർക്കാർ സിൽവർ ലൈനിന്റെ പേര് പറഞ്ഞ് പ്രകടിപ്പിക്കുന്ന മർക്കട മുഷ്ടി കേരളത്തെ മുച്ചൂടും മുടിക്കാനെ ഇടയാക്കുവെന്നും പുതുശ്ശേരി പറഞ്ഞു. സിൽവർ ലൈനിന്റെ കാര്യത്തിലും സമരത്തിൽ ഇടപെടില്ല എന്നു പറഞ്ഞ് ആശാവർക്കർമാരുടെ സമരത്തിലും പ്രകടിപ്പിക്കുന്ന നിലപാട് വഴി താൻ മാത്രമാണ് ശരിയെന്നും തന്നെ ആരും ചോദ്യം ചെയ്യാൻ പാടില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും ദുർവാശിയുമാണ് വീണ്ടും അനാവരണം ചെയ്യപ്പെടുന്നതെന്നും പുതുശ്ശേരി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...