സിൽവർ ലൈൻ റെയിൽ ; പദ്ധതിക്കെതിരായ ഹർജികൾ ഹൈക്കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സിൽവർ ലൈൻ അർദ്ധ അതിവേഗ റെയിൽ പദ്ധതിക്കെതിരെ സമർപ്പിച്ച റിട്ട് ഹർജികൾ കേരള ഹൈക്കോടതി തള്ളി. പദ്ധതി സാമ്പത്തികമായി അപ്രായോഗികമാണെന്നും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതും വാണിജ്യപരമായി പ്രായോഗികമല്ലെന്നും ധാരാളം കുടുംബങ്ങളേയും ബിസിനസ്സ് സ്ഥാപനങ്ങളേയും കുടിയിറക്കേണ്ടി വരുമെന്നുമുള്ള പരാതിയിന്മേൽ വിശദമായി വാദം കേട്ടാണ് ഹർജികൾ നിലനിൽക്കുന്നതല്ല എന്ന് ഹൈക്കോടതി പ്രസ്താവിച്ചത്.

സംസ്ഥാനത്തെ റെയിൽ യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും ഭാവിയിലെ യാത്രാ ആവശ്യങ്ങൾ നേരിടുന്നതിനുമായാണ് സിൽവർ ലൈൻ പദ്ധതി ആവിഷ്കരിച്ചത് എന്നായിരുന്നു സംസ്ഥാനത്തിന്റെ എതിർവാദം. ഇത് കോടതിക്ക് ബോധ്യപ്പെടുകയും ചെയ്തു. റെയിൽവേ ബോർഡിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിച്ച് അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം റിട്ട് ഹർജികൾ അസാധുവാണെന്നും നിലനിൽക്കുന്നതല്ലെന്നും ജസ്റ്റിസ് രാജ വിജയ രാഘവൻ വി പ്രഖ്യാപിച്ച വിധിയിൽ പറയുന്നു.

സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാനം സ്വീകരിച്ച നയപരമായ തീരുമാനങ്ങളിലോ, അതിന് വേണ്ടുന്ന നടപടികളിലോ ഇടപടേണ്ട ഒരു സാഹചര്യവും നിലവിൽ ഇല്ല. സിൽവർ ലൈൻ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വളരെ വലിയ പദ്ധതിയാണ്. കേരളത്തിൽ പ്രതി വർഷം വാഹനാപകടങ്ങളിൽ 4000ത്തോളം പേര് കൊല്ലപ്പെടുന്നുവെന്നും 50000ത്തോളം മനുഷ്യർക്ക് ഗുരുതരമായ പരിക്ക് പറ്റുന്നുണ്ടെന്നും ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കേരളത്തിന്റെ വർധിച്ചു വരുന്ന യാത്രാവശ്യങ്ങൾക്ക് അനുസരിച്ചു റോഡുകളും റെയിൽ സൗകര്യവും ഒരുക്കാൻ കഴിയാതെ വരുന്ന ഒരു സാഹചര്യത്തിലാണ് സിൽവർ ലൈൻ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് എന്ന് ഹൈക്കോടതി വിധിന്യായത്തിൽ പറയുന്നു

പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച കമ്പനിയായ കേരള റെയിൽ വികസന കോർപ്പറേഷൻ ലിമിറ്റഡിന് നിക്ഷേപത്തിനു മുമ്പുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് തത്വത്തിൽ അംഗീകാരം (ഐപി‌എ) നൽകിയിട്ടുണ്ട്. അതിൽ ഭൂമി ഏറ്റെടുക്കൽ, വിശദമായ പ്രോജക്ട് റിപ്പോർട്ട് നിർമ്മാണം, അതിർത്തി മതിൽ നിർമ്മാണം, അനുബന്ധ റോഡുകളുടെ നിർമ്മാണവും വികസനവും, സൈറ്റ് ഓഫീസുകൾ, താൽക്കാലിക നിർമ്മാണം തുടങ്ങിയവ ഉൾപ്പെടും. 100 കോടി രൂപ വരെയുള്ള നിക്ഷേപത്തിന് മുൻപുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കമ്പനിക്ക് അനുമതിയും ലഭിച്ചിട്ടുണ്ട്. നീതി ആയോഗും (NITI Aayog) റെയിൽ‌വേയും പദ്ധതിയിൽ ചില എതിർപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. അവയൊക്കെ പ്രാഥമിക എതിർപ്പുകളാണ്. അത് പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ കൈക്കൊള്ളാൻ സംസ്ഥാനത്തോടും കമ്പനിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ 2013 നിയമം അനുസരിച്ചു (THE RIGHT TO FAIR COMPENSATION AND TRANSPARENCY IN LAND ACQUISITION, REHABILITATION AND RESETTLEMENT ACT, 2013) ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും ഉള്ള വ്യവസ്ഥകൾ കർശനമായി പാലിക്കുമെന്ന സംസ്ഥാനത്തിന്റെ മറുപടിയിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഭൂമിയിന്മേൽ ഉള്ള നഷ്ടപരിഹാരം, പുനരധിവാസം, പുനസ്ഥാപനം എന്നിവ നിർണ്ണയിക്കുന്നതിനുള്ള വിപുലമായ വ്യവസ്ഥകൾ നിയമത്തിൽ ഉണ്ട്. ഒരു സോഷ്യൽ ഇംപാക്റ്റ് അസസ്മെന്റ് (എസ്‌ഐ‌എ) നടത്തിയതിനുശേഷം മാത്രമേ നിർബന്ധിത ഏറ്റെടുക്കൽ പ്രക്രിയകൾ ഏറ്റെടുക്കാനാകൂ. അതും പൊതു പരാതികൾ കേട്ട ശേഷം മാത്രമാകും അത്തരം നടപടികൾ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി ; ഒരു...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ...

വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി റെഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ....