കായംകുളം സിയാദ് കൊലക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കായംകുളം:  കായംകുളത്തെ  പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന സിയാദിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഓഗസ്റ്റ് 18 ന് രാത്രി 10 മണിയോടെയാണ് കൊവിഡ് രോഗികൾക്കു ഭക്ഷണം എത്തിച്ച് മടങ്ങിയ സിയാദിനെ ഗുണ്ടാസംഘം വെട്ടി കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി വെറ്റ മുജീബിനെ പിടികൂടി 74-ാമത്തെ ദിവസമാണ് കുറ്റപത്രം  മുൻസിഫ് കോടതിയിൽ സമർപ്പിച്ചത്.

സംഭവത്തെ വെറും ഗുണ്ടാ പകയായി പറഞ്ഞവസാനിപ്പി ക്കാനാണ് കുറ്റപത്രം ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഗൂഢാലോചന സംബന്ധിച്ച ഒരു പരാമര്‍ശവും കുറ്റപത്രത്തില്‍ ഇല്ല. സംഭവത്തില്‍ നേരിട്ട് പങ്കാളികളായവരെ മാത്രമാണ് പ്രതിപട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. പ്രദേശത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റേതടക്കം പേരുകള്‍ കൊലപാതകത്തിന്റെ പേരില്‍ പറഞ്ഞു കേട്ടിരുന്നു.

പ്രധാന പ്രതിയെ സഹായിച്ച കുറ്റത്തിന് ഒരു കോണ്‍ഗ്രസ് കൗണ്‍സിലറുടെ അറസ്റ്റ് രേഖപ്പെയുത്തിയെങ്കിലും നിസാര വകുപ്പ് ചുമത്തി വിട്ടയച്ചു. തുടരന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇത് സംബന്ധിച്ച പരാമര്‍ശങ്ങള്‍ വന്നിട്ടില്ല. എഴുപത്തിനാല് ദിവസം കൊണ്ട് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മതിയായ സാക്ഷിമൊഴികള്‍ പോലും പൂര്‍ണ്ണമാക്കാന്‍ സാധിച്ചിട്ടില്ല എന്ന ആക്ഷേപമുണ്ട്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൂട്ടിയായ സിയാദിന്റെ കൊലപാതകത്തില്‍ അന്വേഷണം അട്ടിമറിയ്ക്കപ്പെട്ടിട്ടും ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലുകളും ഉണ്ടായിട്ടില്ല. ആലപ്പുഴ ജില്ലാ പോലീസ് മേധാവി പി.കെ. സാബുവിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി.

അലക്‌സ് ബേബി, ഇന്‍സ്പെക്ടര്‍ വൈ. ഷാഫി എന്നിവര്‍ ഉള്‍പ്പട്ട സംഘമാണ് കേസ് അന്വേഷിച്ചത്. 107 സാക്ഷിമൊഴികളും 68 റിക്കാര്‍ഡുകളും മുപ്പത്തിരണ്ട് തൊണ്ടിമുതലുകളും ഹാജരാക്കി പ്രധാന സാക്ഷികളുടെ 164 സ്റ്റേറ്റ്‌മെന്റുകളും കുറ്റപത്രത്തില്‍ രേഖപെടുത്തിയിട്ടുണ്ട്. എന്നാല്‍ കേസില്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന വെറ്റ മുജീബിന്റെ നേതൃത്വത്തിലുള്ള കൊട്ടേഷന്‍ സംഘമാണ് കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്. കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍ കാവില്‍ നിസാം ഉള്‍പ്പെടെ നാലു പ്രതികള്‍ ആണ് ഉള്ളത്. ഒന്നും രണ്ടും പ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....