പത്തനംതിട്ട : എസ് എൻ ഡി പി യൂത്ത് മൂവ്മെന്റ് സംസ്ഥാന സമിതി പ്രസിഡന്റ് ശ്രീ സന്ദീപ് പച്ചയിൽ പേവിഷബാധയേറ്റു മരിച്ച അഭിരാമിയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചു. സർക്കാരിന്റെ അനാസ്ഥമൂലം സംഭവിച്ച മരണത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെയായി യാതൊരുവിധ ധനസഹായവും പ്രഖ്യാപിച്ചിട്ടില്ല. ജാതിയും മതവും നോക്കിയാണ് സർക്കാർ ധനസഹായങ്ങൾ പ്രഖ്യാപിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു.
കൃത്യനിർവഹണത്തിൽ അനാസ്ഥ വരുത്തിയ കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടു കൊണ്ടും നിയമനടപടികളുമായി മുന്നോട്ടു പോകാൻ ആവശ്യപ്പെടാനും ചൊവ്വാഴ്ച പത്തനംതിട്ട പ്രസ്ക്ലബ്ബിൽ യൂണിയൻ ഭാരവാഹികൾ പ്രസ് മീറ്റ് വിളിച്ചിട്ടുണ്ട്. സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടു മാത്രം സംഭവിച്ച മരണത്തിന് കുട്ടിയുടെ കുടുംബത്തിന് വേണ്ട നിയമ സഹായം നൽകുമെന്ന് അദ്ദേഹം അഭിരാമിയുടെ മാതാപിതാക്കൾക്ക് വാക്ക് കൊടുത്തു.
യൂത്ത് മൂവ്മെന്റ് പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ശ്രീജു,എരുമേലി യൂണിയൻ ചെയർമാൻ എം ആർ ഉല്ലാസ്,എരുമേലി യൂത്ത് മൂവ്മെന്റ് ചെയർമാൻ ഷിൻ ശ്യാമളൻ,കക്കാട് വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ,എസ് എൻ ഡി പി യൂണിയൻ ഭാരവാഹികളായ വസന്തകുമാർ,സന്തോഷ് കുമാർ,പ്രമോദ് വാഴാംകുഴിയിൽ, വാസുദേവൻ, കിഷോർ മടത്തുംമൂഴി,അജീഷ് അത്തിക്കയം ജയൻ ജനാർദ്ദനൻ, എന്നിവർ സന്നിഹിതരായിരുന്നു.






























