ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ ഗുൽമാർഗിൽ ഉണ്ടായ വൻ മഞ്ഞുവീഴ്ചയിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രണ്ട് പേർ കൂടി മഞ്ഞിനുള്ളിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഗുൽമാർഗ് സ്കീയിംഗ് റിസോർട്ടിന്‍റെ മുകൾ ഭാഗത്താണ് കനത്ത മഞ്ഞുവീഴ്ച ഉണ്ടായതെന്നാണ് വിവരം.
കഴിഞ്ഞ വെള്ളിയാഴ്ച ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലും ഹിമപാതം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അന്ന് ആളപായം ഉണ്ടായിരുന്നില്ല. ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ അധികൃതർ ഹിമപാത മുന്നറിയിപ്പ് നൽകിയതായി അധികൃതർ അറിയിച്ചു. മെച്ചൈൽ ബെൽറ്റിലെ ഒരു കുഗ്രാമത്തിനടുത്തുള്ള നദിയിലേക്ക് കൂറ്റൻ മഞ്ഞുപാളികൾ ഉരുണ്ടുവീണിട്ടുണ്ട്. എന്നാൽ ഗ്രാമം ഇവിടെ നിന്ന് അകലെയായതിനാൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ പറഞ്ഞു.