തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം : മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സോഷ്യല്‍ മീഡിയ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം ലഭിക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സോഷ്യല്‍ മീഡിയ. മദ്യത്തിലും ലോട്ടറിയിലും ഞങ്ങളത് തിരിച്ച്‌ അങ്ങോട്ട് തന്നെ തരുന്നുണ്ടല്ലോ യെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഗ്രാമീണ മേഖലയില്‍ കേരളത്തില്‍ ലഭ്യമാകുന്ന ശരാശരി വേതനം ദേശീയ ശരാശരിയുടെ ഇരട്ടിയിലുമധികമെന്ന് ചൂണ്ടിക്കാണിച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിറ്റിക്സ് ഓണ്‍ ഇന്ത്യന്‍ സ്റ്റേറ്റ്സ് 2020 – 21 എന്ന പഠന റിപ്പോര്‍ട്ട് പങ്കുവച്ച മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിലായിരുന്നു വിമര്‍ശനങ്ങള്‍ അരങ്ങേറിയിരുന്നത്.

വരവ് മാത്രമല്ല ചിലവും നാല് ഇരട്ടിയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. കേരളത്തിന് പുറത്ത് എല്ലാ സാധന സാമഗ്രികളും അവര്‍ തന്നെ ഉത്പാദിപ്പിക്കുന്നു. അത് കൊണ്ട് തന്നെ കൂലി കുറവുള്ളത് പോലെ ചിലവും കുറവാണ് പക്ഷെ കേരളത്തില്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കണം. 1000 രൂപ കൂലി വാങ്ങുന്നവര്‍ക്ക് പോലും നിത്യചിലവ് കഴിഞ്ഞു 10 രൂപ സമ്പാദിച്ചു വെക്കാന്‍ സാധിക്കുന്നില്ല. മരുഭൂമിയില്‍ ചോര നീരാക്കി പ്രവാസികള്‍ കൊണ്ട് വരുന്ന പണം നേരെ ബംഗാളിയും ആസാമിയും കൊണ്ട് പോവുന്നു. മലയാളിക്ക് തൊഴിലുമില്ല കൂലിയുമില്ലെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ഗ്രാമീണ മേഖലയില്‍ കേരളത്തില്‍ ലഭ്യമാകുന്ന ശരാശരി വേതനം ദേശീയ ശരാശരിയുടെ ഇരട്ടിയിലുമധികം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിറ്റിക്സ് ഓണ്‍ ഇന്ത്യന്‍ സ്റ്റേറ്റ്സ് 2020 – 21 എന്ന പഠന റിപ്പോര്‍ട്ടിലാണ് രാജ്യത്തെ ഗ്രാമീണ മേഖലയിലെ വേതനത്തിന്‍റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ഗ്രാമീണ മേഖയിലെ കര്‍ഷക തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ശരാശരി ദിവസ വേതനം 706.5 രൂപയാണ്. ദേശീയ ശരാശരി 309.9 രൂപയും. കാര്‍ഷികേതര തൊഴിലാളികള്‍ക്ക് കേരളത്തില്‍ ശരാശരി 677.6 രൂപ വേതനം ലഭിക്കുമ്പോള്‍ ദേശീയതലത്തില്‍ അത് 315.3 രൂപയാണ്. ഗ്രാമീണ മേഖലയില്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ശരാശരി ദിവസ വേതനം ദേശീയ തലത്തില്‍ 362.2 രൂപയാണെന്നിരിക്കെ, സംസ്ഥാനത്ത് ഇത് 829.7 രൂപയാണ്.

ഗ്രാമീണ മേഖലയിലെ വേതന നിരക്കില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ ഏറെ മുകളിലാണെന്നത് അഭിമാനികരമായ കാര്യമാണ്. നീണ്ടകാലത്തെ തൊഴിലാളിവര്‍ഗ മുന്നേറ്റത്തിന്‍റെ ചരിത്രം ഈ നേട്ടത്തിനു പുറകിലുണ്ട്. ന്യായമായ വേതനം തൊഴിലാളികളുടെ അവകാശമാണ്. ആ അവകാശം സംരക്ഷിക്കുന്നതിനു വേണ്ട പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രൂക്ഷവിമർശനവുമായി എസ്‌വൈഎസ്

0
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ...

സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന്...

കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല ; കർഷകര്‍ വീണ്ടും തെരുവിലേക്ക് ; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ...

0
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ സംയുക്ത...

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു ; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

0
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും...