മരുമകന്റെ ക്രൂരത – നടുക്കത്തില്‍ നിന്നും വിട്ടുമാറാതെ ചാത്തന്‍തറ അഴുത കോളനി നിവാസികള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: ചാത്തന്‍തറ അഴുത കോളനി നിവാസികളുടെ നടുക്കം വിട്ടുമാറിയിട്ടില്ല. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആയിരുന്നു പെരുന്തേനരുവി ഹിൽ ടോപ് റോഡിലെ അഴുത കോളനിയില്‍  നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. കിടാരത്തില്‍ വീട്ടില്‍ ഉഷ(50) ആണ് മരുമകന്റെ ക്രൂരതക്ക്  ഇരയായത്. കൊലപാതകത്തിന് ശേഷം അവിടെ തന്നെ നിലയുറപ്പിച്ച മരുമകന്‍ സുനില്‍ (കണ്ണന്‍-38) നെ വെച്ചൂച്ചിറ പോലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഉഷയുടെ മകളായ നീതുവിന്റെ ഭർത്താവാണ് കണ്ണൻ. രണ്ടു വർഷക്കാലമായി ഇവർ തമ്മിൽ പിണങ്ങി കഴിയുകയായിരുന്നു. ഇന്ന് മൂന്നു മണിയോടെ കണ്ണൻ ഉഷയുടെ വീട്ടിലെത്തി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് തൂമ്പ പോലെയുള്ള ആയുധം ഉപയോഗിച്ച് ഉഷയെ അടിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമിക വിവരം.

ദീർഘനാളായി അസ്വാരസ്യം ഉണ്ടായിരുന്നതിനാല്‍ ഭർതൃവീട്ടിൽ നിന്ന് അകന്നു കഴിയുകയായിരുന്നു ഉഷയുടെ മകൾ. മരണപ്പെട്ട ഉഷയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ്. പർപ്പിടക കച്ചവടവും മറ്റും ചെയ്ത് കഴിഞ്ഞു വരികയായിരുന്നു ഉഷ. ഇവര്‍ക്ക് 3 പെൺമക്കളാണ് ഉണ്ടായിരുന്നത്,  ഇളയ മകളോടും കുടുംബത്തോടും ഒപ്പമാണ് കഴിഞ്ഞുവന്നിരുന്നത്. പോലീസ്, ഫോറന്‍സിക് വിഭാഗം എത്തി കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും ; യുഡിഎഫ് സർക്കാരിനെ പരിഹസിച്ച് വി...

0
തിരുവനന്തപുരം: സംസ്ഥാന വ്യാപക പവര്‍ കട്ടിൽ സംസ്ഥാന സർക്കാരിനെതിരെ മുൻ വിദ്യാഭ്യാസ...

പമ്പാനദിയിൽ തോട്ടാ പൊട്ടിച്ച് മീൻപിടുത്തം വ്യാപകമാകുന്നു : പരാതിയുമായി നാട്ടുകാർ

0
റാന്നി : പമ്പാനദിയിൽ സാമൂഹ്യവിരുദ്ധർ വ്യാപകമായി സ്ഫോടക വസ്തുക്കള്‍ പൊട്ടിച്ച് മീൻ...

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതിക്കു പിന്നാലെ ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം...

0
കോഴിക്കോട്: മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതിക്കു പിന്നാലെ ലീഗ് മന്ത്രിമാരുടെ...

ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

0
കണ്ണൂർ: കോഴിക്കോട്-മംഗലാപുരം ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച...