കോവിഡ് പ്രോട്ടോക്കോള്‍ ലംഘകര്‍ക്കെതിരെ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെ നടപടിയുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും നിബന്ധനകളും ലംഘിക്കുന്നവരില്‍നിന്നും പിഴ നേരിട്ട് ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുമായി പോലീസ്. യുവാവിന് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നു സമ്പര്‍ക്കരോഗികളുടെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ കര്‍ശനമായി തടയുമെന്നു ജില്ലാപോലീസ് മേധാവി കെജി സൈമണ്‍ അറിയിച്ചു.

കണ്ടെയ്ന്‍മെന്റ് സോണ്‍, ഹോട്ട്‌ സ്‌പോട്ട് പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തില്‍ അതുമായി ബന്ധപ്പെട്ട എല്ലാ പോലീസ് നടപടികളും തുടരുന്നു. ഈ മേഖലകളില്‍ ഉള്‍പ്പെടെ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ബൈക്ക് പെട്രോളിംഗ് ഉള്‍പ്പെടെ കൂടുതല്‍ പെട്രോളിംഗ് വാഹനങ്ങള്‍ ഡ്യൂട്ടിയിലുണ്ടെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ചു വിവിധ ലംഘനങ്ങള്‍ക്കു നിശ്ചിത തുക പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചുതുടങ്ങി. സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്‌ക് ധരിക്കാതിരിക്കുക, നിയന്ത്രണ മേഖലകളിലേക്ക് കടക്കലും പുറത്തുപോകലും, പൊതുസ്ഥലത്തു തുപ്പുക, ലോക്ക്ഡൗണ്‍ നിയമലംഘനം തുടങ്ങിയവയ്ക്കു 200 രൂപ വീതവും, പൊതുചടങ്ങുകള്‍, വിവാഹം, ശവസംസ്‌കാരച്ചടങ്ങുകള്‍ തുടങ്ങിയ ആള്‍ക്കൂട്ടം, കടകള്‍,  മാളുകള്‍,  സ്‌കൂള്‍ തുടങ്ങി ആളുകള്‍ കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ തുറക്കല്‍, തുടങ്ങിയവയ്ക്ക് 500 രൂപ വീതവും, നിയന്ത്രണങ്ങള്‍ മറികടന്ന് ധര്‍ണകളും മറ്റും നടത്തുക, ക്വാറന്റീന്‍ ലംഘനം തുടങ്ങിയവയ്ക്ക് 1000 രൂപ എന്ന ക്രമത്തില്‍ പിഴ ഈടാക്കുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ചു. ഇന്നലെ മാത്രം 158 പേര്‍ക്കെതിരെ നിയമനടപടി കൈക്കൊണ്ടതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ക്വാറന്റീനില്‍ കഴിയുന്നവര്‍ അതു ലംഘിച്ചു പുറത്തിറങ്ങുന്നത് കര്‍ശനമായി തടഞ്ഞു കേസെടുത്തു. കഴിഞ്ഞ രണ്ടുദിവസമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലൂടെ ജില്ലയില്‍ ക്വാറന്റീനില്‍ കഴിയുന്നവരുമായി ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ഫോണില്‍ ബന്ധപ്പെട്ടു വിവരങ്ങള്‍ ശേഖരിച്ചു. അതേസമയം നിരീക്ഷണത്തില്‍ കഴിഞ്ഞുവന്ന രണ്ടുപേര്‍ ക്വാറന്റീന്‍ ലംഘിച്ചു പുറത്തിറങ്ങിയതിന് പന്തളം പോലീസ് കേസെടുത്തു. ആരോഗ്യപ്രവര്‍ത്തകരും നാട്ടുകാരും അറിയിച്ചതിനെ തുടര്‍ന്ന് ജനമൈത്രി പോലീസ് എത്തി അന്വേഷണം നടത്തുകയും പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയുമായിരുന്നു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിലെ വകുപ്പുകള്‍ കൂടിച്ചേര്‍ത്താണ് കേസെടുത്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

0
തൃശൂര്‍: മക്കള്‍ക്ക് ജ്യൂസില്‍ എലിവിഷം നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് സ്വദേശി...

ചിന്നക്കനാലിൽ വന്യജീവി ആക്രമണം; അടിയന്തര ഇടപെടലുമായി വനം വകുപ്പ്

0
ഇടുക്കി: ചിന്നക്കാനാലിലെ വന്യജീവി ആക്രമണത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) രൂപീകരിച്ച്...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ വാങ്ങൽ വിവാദം; KMSCLനെതിരെ അന്വേഷണത്തിന് ഉത്തരവ്

0
തിരുവനന്തപുരം : ആരോഗ്യ വകുപ്പിലെ ക്രമക്കേടില്‍ വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ...

കോഴിക്കോട് വിൽപനയ്ക്കായി സൂക്ഷിച്ച 4.740 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0
കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച 4.740 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോട്ടൂളി...