തിരുവനന്തപുരം : ആലോചിക്കാതെ പ്രതികരിച്ച് അബദ്ധത്തിൽ ചാടാൻ സജി ചെറിയാന് പ്രത്യേക വരമുണ്ടെന്ന് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സഭ ബിജെപി പക്ഷത്തെന്ന് വരുത്താൻ ചില കമ്മ്യൂണിസ്റ്റ് നേതാക്കൾ ബോധപൂർവ്വം ശ്രമിക്കുകയാണ്. മന്ത്രിയുടെ രാഷ്ട്രീയം മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാൻ വ്യഗ്രതപ്പെടേണ്ടതില്ല. മന്ത്രിയുടെ രാഷ്ട്രീയം സഭാ നേതൃത്വം പങ്കിടണമെന്ന വാദം ശരിയല്ല. മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തെ വേദനിപ്പിച്ചു. മണിപ്പൂർ വിഷയത്തിൽ കൃത്യവും വ്യക്തവുമായ നിലപാട് അറിയിച്ചിരുന്നു. വീഞ്ഞും കേക്കും പ്രയോഗം തിരുത്തിയത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സഭകള്‍ക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പരാമര്‍ശം സര്‍ക്കാര്‍ നിലപാടല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നില്‍ ബിഷപ്പുമാര്‍ പങ്കെടുത്തതില്‍ അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. സജി ചെറിയാന്‍റെ പരാമർശം സംബന്ധിച്ച് മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമായി പറഞ്ഞുവെന്നായിരുന്നു മന്ത്രി വിഎന്‍ വാസവന്‍റെ പ്രതികരണം. മണിപ്പൂരിൽ കൂട്ടക്കൊല നടത്തിയിട്ട് തലോടിയിട്ട് എന്ത് കാര്യം. ബി ജെ പി ദേശീയ തലത്തിൽ സ്വീകരിക്കുന്നത് ന്യൂനപക്ഷ വിരുദ്ധ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.