കോഴിക്കോട്: എം ടി വാസുദേവൻ നായരെപ്പോലെ ഒരു എഴുത്തുകാരൻ ഇനി ഉണ്ടാകില്ലെന്ന് പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പി. എൻ്റെ കാലഘട്ടത്തിലെ എഴുത്തുകാർക്ക് മാതൃകയായിരുന്നു എം ടി. തനിക്ക് ഒരുപാട് പിന്തുണ നൽകിയ ആളാണ്. തന്നെ അനിയനെ പോലെ സനേഹിച്ചിരുന്നുവെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. അദ്ദേഹത്തിൻ്റെ വിടവാങ്ങൽ എനിക്ക് വലിയ നഷ്ടമാണ്. ഔപചാരികമായി പറയുകയല്ല ഹൃദയത്തിൽ നിന്ന് പറയുകയാണ്. ഇനി ഇത് പൊലെ ഒരു എഴുത്തുകാരൻ ഉണ്ടാവില്ല. സാധാരണയായി നമ്മൾ പറയില്ലേ പെർഫെക്ട് എന്നൊന്നില്ലായെന്ന്. എന്നാൽ ഈശ്വരൻ പോലും പൂർണനല്ലായെന്നാണ് പറയാറ് പക്ഷെ എം ടി എന്നാൽ പൂർണതയാണ്.- ശ്രീകുമാരൻ തമ്പി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1