ശ്രീലങ്കയിലെ ഈസ്റ്റർ ബോംബാക്രമണം ; മുൻ ഇന്റലിജൻസ് മേധാവി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ബോംബാക്രമണവുമായി ബന്ധപ്പെട്ട് മുൻ ഇന്റലിജൻസ് മേധാവി മേജർ ജനറൽ സുരേഷ് സല്ലെയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഗൂഢാലോചന നടത്തി, അക്രമികൾക്ക് സഹായങ്ങൾ നൽകി എന്നീ കരണങ്ങളിലാണ് അറസ്റ്റ്. 11 ഇന്ത്യക്കാർ ഉൾപ്പെടെ 279 പേരാണ് ഈസ്റ്റർ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശ്രീലങ്കയിലെ തീവ്രവാദ നിരോധന നിയമ (പി‌ടി‌എ) പ്രകാരമാണ് അറസ്റ്റ് ചെയ്തത്.

ഏഴ് വർഷമായി തുടരുന്ന കേസിൽ മുൻ ഇന്റലിജൻസ് മേധാവിയുടെ അറസ്റ്റ് പ്രധാന വഴിത്തിരിവാണ്. തലസ്ഥാനമായ കൊളംബോയിൽ നിന്ന് പുലർച്ചെയാണ് വിരമിച്ച മേജർ ജനറൽ സുരേഷ് സല്ലെയെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പോലീസ് പറഞ്ഞു. 2024ൽ പ്രസിഡന്റ് അനുര കുമാര ദിസനായകെ അധികാരമേറ്റതിനുശേഷം ഈ കേസിൽ നടക്കുന്ന ആദ്യത്തെ ഉന്നത അറസ്റ്റാണിത്. ഈസ്റ്റർ ബോംബാക്രമണത്തിന്റെ ഇരകൾക്ക് നീതി ഉറപ്പാക്കുമെന്ന് അദേഹത്തിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസിന്റെ നടപടിക്കെതിരെ അൻസിബ ഹസൻ; ‘സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് അളക്കുന്നത്?’;

0
കൊച്ചി: നടി ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന...

വനമേഖലയിൽ നിയമവിരുദ്ധമായി പ്രവേശിച്ചു; സിംഹത്തിന്റെ ആക്രമണത്തിൽ 21കാരന് ദാരുണാന്ത്യം

0
അമ്രേലി: ഗുജറാത്തിലെ അമ്രേലിയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ 21 വയസുകാരന്‍ കൊല്ലപ്പെട്ടു. സോഹില്‍...

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി

0
മെല്‍ബണ്‍: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ കഴിവും വിശ്വാസ്യതയും ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓപ്പറേഷന്‍...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...