പോക്സോ കേസിൽ പ്രായം നിർണയിക്കാൻ എസ്‌എസ്എൽസി ബുക്ക് മതി ; പ്രായം 18ൽ താഴെയെങ്കിൽ ഉഭയസമ്മത പ്രകാരമെന്ന വാദത്തിന് പ്രസക്തിയില്ലെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പോക്സോ കേസിൽ കുട്ടിയുടെ പ്രായം നിർണയിക്കുന്നതിന് എസ്‌എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. മഞ്ചേരി പോക്സോ കോടതി പ്രതിയെ 10 വർഷം തടവിന് ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ച ഉത്തരവിലാണ് ജസ്റ്റിസ് എ ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. 41കാരനായ മലപ്പുറം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. നൃത്ത പഠനത്തിനെത്തിയ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഗർഭിണിയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി. കേസിൽ അതിജീവിതയുടെ പ്രായം 18 വയസ്സിലും താഴെയാണെന്ന് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. കോടതിയിൽ ഹാജരാക്കിയ എസ്‌എസ്എൽസി ബുക്ക്, സ്കൂൾ അഡ്മിഷൻ രജിസ്റ്റർ എന്നിവ മതിയായ തെളിവ് അല്ലെന്നായിരുന്നു പ്രതിയുടെ വാദം.

എന്നാൽ എസ്‌എസ്എൽസി സർട്ടിഫിക്കറ്റ് കുട്ടിയുടെ പ്രായം തെളിയിക്കുന്ന ഏറ്റവും പ്രാധാന്യമുള്ള രേഖയാണെന്ന് കോടതി വ്യക്തമാക്കി. പെൺകുട്ടി ജന്മം നൽകിയ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് ഡി എൻ എ പരിശോധനയിൽ തെളിഞ്ഞതായും കോടതി ചൂണ്ടിക്കാണിച്ചു. കുട്ടിയുടെ പ്രായം 18ൽ താഴെയായിരുന്നതിനാൽ, ഉഭയസമ്മത പ്രകാരം ഉണ്ടായ ബന്ധമാണെന്ന വാദത്തിന് ഒരു പ്രസക്തിയുമില്ലെന്നും കോടതി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ലോറൻസ് തരംഗം സൃഷ്ടിക്കുമോ? തമിഴ് ജനത കാത്തിരിക്കുന്ന രാഷ്ട്രീയ പ്രഖ്യാപനം ഈ...

0
ചെന്നൈ: തമിഴ് സൂപ്പർ താരം രാഘവ ലോറൻസിന്റെ രാഷ്ട്രീയ പ്രവേശന വാർത്തകൾ...

വിശ്വകർമ്മ സർവീസ് സൊസൈറ്റി ലയന  സമ്മേളനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : വിശ്വകർമ്മ സർവീസ് സൊസൈറ്റി (വി.എസ്.എസ് ) ലയന  സമ്മേളനം...

പത്തനംതിട്ട ജില്ലയുടെ വികസനത്തിന് യു.ഡി.എഫ് പ്രതിജ്ഞാബദ്ധം: അഡ്വ വർഗീസ് മാമ്മൻ എം.എൽ.എ

0
പത്തനംതിട്ട : പത്തനംതിട്ട ജില്ലയുടെ സമഗ്രവികസനത്തിന് മുഖ്യമന്ത്രി വി.ഡി സതീശൻ നയിക്കുന്ന...

കോന്നിയിൽ എയർ ഗണ്ണുമായി യുവാക്കളുടെ പരാക്രമം

0
കോന്നി : കോന്നിയിൽ എയർ ഗണ്ണുമായി യുവാക്കളുടെ പരാക്രമം. നഗരത്തിൽ അക്രമാന്തരീക്ഷം...