എസ്‌ എസ്‌ എല്‍ സി , പ്ലസ്‌ ടു പരീക്ഷകള്‍ക്ക്‌ എല്ലാ ചോദ്യത്തിനും ഓപ്‌ഷന്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കരിക്കുലം കമ്മിറ്റി ശുപാര്‍ശ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ ടു പരീക്ഷകള്‍ക്ക്‌ എല്ലാ ചോദ്യത്തിനും ഓപ്‌ഷന്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കരിക്കുലം കമ്മിറ്റി ശുപാര്‍ശ. ഇഷ്‌ടാനുസൃതം എഴുതാന്‍ കഴിയുന്ന ഗ്രൂപ്പ്‌ ചോദ്യങ്ങള്‍ ഏര്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്കു പരീക്ഷ ആയാസരഹിതമാക്കാനാണ്‌ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച കരിക്കുലം കമ്മിറ്റി ശുപാര്‍ശ നാളെ ചേരുന്ന മന്ത്രിതല സമിതി പരിഗണിക്കും. അടുത്ത മാസം മുതല്‍ സ്‌കൂളിലെത്താനാണ്‌ കുട്ടികളോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്.

രാവിലെയും വൈകിട്ടുമായി ബാച്ചുകളായി തിരിച്ചാവും ക്ലാസ്‌. പരീക്ഷയുമായി ബന്ധപ്പെട്ടു പ്രസക്‌തമായ പാഠഭാഗങ്ങള്‍മാത്രം റിവിഷന്‍ നടത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. ഓരോ വിഷയത്തിലെയും പ്രസക്‌തമായ പാഠഭാഗങ്ങള്‍ ഏതെല്ലാമെന്ന്‌ എസ്‌.സി.ഇ.ആര്‍.ടി. നിശ്‌ചയിക്കും. പ്രസക്‌തഭാഗങ്ങളില്‍നിന്നുള്ള ചോദ്യങ്ങള്‍െക്കാപ്പം മറ്റു പാഠഭാഗങ്ങളില്‍നിന്നുള്ള ചോദ്യങ്ങളും ഓപ്‌ഷനായി നല്‍കും.

പ്രസക്‌തമായതു കൂടാതെ എല്ലാ പാഠഭാഗങ്ങളും പഠിച്ചവര്‍ക്കും ഉത്തരമെഴുതാന്‍ ഈ രീതി ഉപകരിക്കും. ഇതുവഴി സിലബസ്‌ വെട്ടിക്കുറയ്‌ക്കലും ഒഴിവാക്കാം. ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കഴിയാത്തവര്‍ക്കും ഗ്രൂപ്പ്‌ ചോദ്യരീതി സഹായകരമാകുമെന്നാണ്‌ കരിക്കുലം കമ്മിറ്റിയുടെ കണക്കുകൂട്ടല്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

0
തിരുവനന്തപുരം: ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്...

ട്രോളിംഗ് നിരോധനത്തിന് മുമ്പേ സംസ്ഥാനത്ത് മീന്‍വില കുത്തനെ ഉയര്‍ന്നു

0
ആലപ്പുഴ : ട്രോളിംഗ് നിരോധനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത്...

ജനറൽ ആശുപത്രിക്ക് മുന്നിൽ പഞ്ചായത്ത് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി അപകടം

0
തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ...

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...