Friday, April 26, 2024 9:31 am

ബേക്കറിയില്‍നിന്ന് ജ്യൂസ് കുടിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥി മരിച്ചെന്ന കേസില്‍ 11 വര്‍ഷത്തിനുശേഷം സിബിഐ അന്വേഷണത്തിന് ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബേക്കറിയില്‍നിന്ന് ജ്യൂസ് കുടിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥി മരിച്ചെന്ന കേസില്‍ 11 വര്‍ഷത്തിനുശേഷം സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കൊല്ലം വെട്ടിപ്പുഴ മേലേപ്പറമ്പില്‍ വീട്ടില്‍ സുധീന്ദ്രപ്രസാദിന്റെ മകനും ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയും ആയിരുന്ന റാണാ പ്രതാപ് സിങ്ങാണ് മരിച്ചത്. സിബിഐ കേസ് അന്വേഷിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നിരവധി തവണ സംശയകരമായ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി തുടര്‍ച്ചയായി പരാതി സമര്‍പ്പിച്ച സാഹചര്യത്തിലാണ് കോടതി സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ചത്. 2011 മാര്‍ച്ച്‌ 26നാണ് കേസിനാസ്പദമായ സംഭവം. എസ്‌എസ്‌എല്‍സി പരീക്ഷയുടെ അവസാന ദിവസം സുഹൃത്തുക്കളുമായി കൊല്ലം പുനലൂരിലെ ബേക്കറിയില്‍നിന്ന് ജ്യൂസ് കുടിച്ച്‌ ഇറങ്ങിയ റാണാ പ്രതാപ്, വൈകിട്ട് നാലരയോടെ മരിക്കുകയായിരുന്നു. ഒപ്പം ജ്യൂസ് കുടിച്ച സഹപാഠികള്‍ക്ക് ആര്‍ക്കും കുഴപ്പം ഉണ്ടായില്ല.

എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ റാണാ പ്രതാപിന്റെ ആമാശയത്തില്‍ ഫോര്‍മിക് ആസിഡിന്റെ അംശം കണ്ടെത്തി. പൊലീസ് അന്വേഷണത്തില്‍ കുട്ടിയുടെ ശരീരത്തില്‍ എങ്ങനെ ആസിഡ് അംശം എത്തിയെന്ന് കണ്ടുപിടിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് കുട്ടിയുടെ പിതാവ് സുധീന്ദ്ര പ്രസാദ് കോടതിയെ സമീപിച്ചത്. 2017 നവംബര്‍ 20ന് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു.

ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം നരഹത്യ ആയേക്കാമെന്ന നിഗമനത്തില്‍ എത്തിയെങ്കിലും ഉറപ്പിക്കാനായില്ല. സഹപാഠികള്‍ക്ക് നേരെ അന്വേഷണം നീണ്ടെങ്കിലും തെളിവുകള്‍ കണ്ടെത്താനായില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ സുധീന്ദ്ര പ്രസാദ് മരിച്ചതോടെ മറ്റൊരു മകന്‍ ഛത്രപതി ശിവജിയെ കേസില്‍ കക്ഷി ചേര്‍ത്താണ് ഇപ്പോള്‍ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡ് ; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ വോട്ട് ചെയ്യാനായില്ല

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ...

കുടുംബശ്രീ വിവാദം : പരാമർശം തിരുത്തി ചിറ്റയം ഗോപകുമാർ

0
തിരുവനന്തപുരം : കുടുംബശ്രീ വിവാദത്തിൽ പരാമർശം തിരുത്തി ചിറ്റയം ഗോപകുമാർ. കുടുംബശ്രീ...

പണിവരുന്നുണ്ട്….; കള്ളവോട്ട് ചെയ്യുന്നവർ ഇത്തവണ വിവരമറിയും, കർശന നടപടിയെടുക്കും

0
കണ്ണൂർ: തെരഞ്ഞെടുപ്പ് സമയത്ത് പോളിംഗ് ബൂത്തുകളിൽ ആൾമാറാട്ടം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തടയാൻ...

വിവി പാറ്റ് മെഷിന്‍ തകരാറിലായി ; കോന്നി 71 ആം നമ്പര്‍ ...

0
കോന്നി : ലോക സഭാ തെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തിലെ കോന്നി 71...